തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖ കർശനമായി പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാർഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കണം. സ്‌കൂൾ തുറക്കുന്നതിനു മുൻപ് ആവശ്യമായ സുരക്ഷാസൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്തുള്ള സുരക്ഷിതമായ സ്‌കൂളുകളോ സ്ഥാപനങ്ങളോ കണ്ടെത്തി താത്കാലികമായി അവിടെ ക്ലാസ് നടത്തും. കുട്ടികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനുമാണ് പ്രധാന്യം കൊടുക്കുന്നത്. കനത്ത മഴയിൽ സ്‌കൂൾ കെട്ടിടങ്ങൾക്ക് തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവിടെ ക്ലാസ് നടത്താൻ അനുവദിക്കില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റോടു കൂടി മാത്രമേ സ്‌കൂൾ തുറക്കാൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |