തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസനയം നടപ്പിൽ വരുന്ന സാഹചര്യത്തിൽ, ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം സമർപ്പിക്കുന്നതിന് കാലാവധി സെപ്തംബർ 30 വരെ ദീർഘിപ്പിക്കാൻ ചെയർമാൻ അപേക്ഷ നൽകിയതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. നേരത്തെ വിവിധ ഘട്ടങ്ങളിലായി സമിതിയുടെ കാലാവധി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ സ്‌കൂളുകളിലെ സ്ഥിരം അദ്ധ്യാപകരുടെ കുറവ് പഠന നിലവാരത്തെ ബാധിച്ചിട്ടില്ല. മതിയായ യോഗ്യതയുള്ളവരെയാണ് താത്കാലികമായി നിയമിക്കുന്നത്. പഠന നിലവാരത്തകർച്ചയുണ്ടായെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ദേശീയ തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ കേരളം ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്.
ഉച്ചഭക്ഷണം പത്താം ക്ളാസ് വരെയാക്കണം
കേന്ദ്ര സഹായത്തോടെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടപ്പിലാക്കി വരുന്ന സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി ഒമ്പത്, പത്ത് ക്ലാസുകളിലും ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. എട്ടാം ക്ലാസ് വരെയോ അല്ലെങ്കിൽ ആറു മുതൽ 14 വയസു വരെയോ ആണ് ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രം നിശ്ചയിച്ച പ്രായ പരിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |