കൊച്ചി: സർവകലാശാല അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അക്കാഡമിക് മികവ് തെളിയിച്ചവരെ ഒഴിവാക്കി പാർട്ടിക്കാരെ നിയമിക്കുന്ന നാണംകെട്ട പരിപാടി സി.പി.എം അവസാനിപ്പിക്കം. യു.ഡി.എഫ് സർക്കാരാണ് അനദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടത്. അഴിമതിക്കും ഇഷ്ടക്കാരെ നിയമിക്കാനുമാണ് വൈസ് ചാൻസലർ നിയമനം മാറ്റുന്നത്. ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമുണ്ടാക്കാനാണ് ശ്രമം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമാണ് ശ്രമിക്കുന്നത്.
ലോകായുക്തയുടെ പല്ലും നഖവും കളയാനുള്ള ശ്രമം ഉപേക്ഷിക്കണം. വിധിയിൽ തെറ്റുണ്ടെങ്കിൽ കോടതികളിൽ ചോദ്യം ചെയ്യണം. തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷം റോഡിൽ കുഴിയുണ്ടെന്ന് പറയുമ്പോൾ അടയ്‌ക്കാൻ ശ്രമിക്കാമെന്നാണ് മന്ത്രി പറയേണ്ടത്. എന്നാൽ പ്രതിപക്ഷ നേതാവിനു മേൽ കുതിര കയറുന്ന മന്ത്രി, ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ല.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തെ യു.ഡി.എഫും കോൺഗ്രസും പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |