കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെതിരെ കോടതിയിൽനിന്ന് അറസ്‌റ്റ് വാറണ്ട് വാങ്ങി പൊലീസ്. ദുബായിൽ ഒളിവിൽ കഴിയുന്ന ഇയാളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എറണാകുളം അഡിഷണൽ സി.ജെ.എം കോടതിയിൽ നിന്നാണ് അറസ്റ്ര് വാറണ്ട് വാങ്ങിയത്. ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കി തുടർനടപടി ഊർജ്ജിതമാക്കിയതിന്റെ പിന്നാലെയാണ് വിജയ് ബാബുവിനെതിരെ കൂടുതൽ പ്രതിരോധത്തിലാക്കിയുള്ള പൊലീസ് നീക്കം.
നടിയുടെ പരാതിക്ക് പിന്നാലെ ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിന്റെ മേൽവിലാസം കണ്ടെത്തുന്നതിനായി ദുബായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേൽവിലാസം കണ്ടെത്തിയാലുടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വിജയ്ബാബുവിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് സിറ്റി പൊലീസ് ഇ മെയിൽ വഴി നോട്ടീസ് നൽകിയിരുന്നു.
ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി. നിലവിലെ അവസ്ഥയിൽ 18ന് മദ്ധ്യവേനൽ അവധിക്ക് ശേഷമേ ഹൈക്കോടതി വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുകയുള്ളൂ. ഹർജിയിൽ തീരുമാനം വരാൻ പിന്നെയും സമയമെടുക്കുമെന്നതിനാൽ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണസംഘത്തിന് പ്രതീക്ഷയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |