കൊച്ചി:രാഷ്‌ട്രീയ വീറിനൊപ്പം തൃക്കാക്കരയിൽ വമ്പൻ താരനിരയുടെ തിളക്കവും. മെഗാസ്റ്റാർ മമ്മൂട്ടി, ഹരിശ്രീ അശോകൻ, രൺജി പണിക്കർ, ജനാർദ്ദനൻ, സിദ്ദിഖ് എന്നിവർ രാവിലെ തന്നെ വോട്ടു ചെയ്തു. നടൻ ജനാർദ്ദനൻ രാവിലെ എഴോടെ വെണ്ണല എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
മമ്മൂട്ടിയും ഭാര്യ സുൽഫത്തും പൊന്നുരുന്നി സി.കെ.എൽ എൽ.പി സ്‌കൂളിൽ വോട്ട ചെയ്‌തു. നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്‌ഷൻ ഡിസൈനർ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഷർട്ടും മുണ്ടും വേഷത്തിൽ കാറിൽ വന്നിറങ്ങിയ മമ്മൂട്ടിയെ കാമറകൾ വളഞ്ഞു. രേഖകളിൽ 'സീനിയർ സിറ്റിസൺ" ആയ മെഗാസ്റ്റാറിന് ക്യൂ നിൽക്കേണ്ടിവന്നില്ല. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചാണ് മമ്മൂട്ടി മടങ്ങിയത്. ദുൽഖർ വോട്ട് ചെയ്യാൻ എത്തിയില്ല.
കടവന്ത്ര വൈ.എം.സി.എ ഹാളിലായിരുന്നു രൺജി പണിക്കർക്ക് വോട്ട്. നടനും നിർമ്മാതാവുമായ ലാൽ പടമുകൾ ഹൈസ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. അയ്യനാട് എൽ.പി സ്‌കൂളിലെ 132-ാം നമ്പർ ബൂത്തിലാണ് ഹരിശ്രീ അശോകൻ വോട്ട് ചെയ്തത്. റിമ കല്ലിങ്കൽ മൂന്ന് മണിയോടെ വോട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |