കോട്ടയം: മാസശമ്പളം ഒരു ലക്ഷത്തിലേറെ. കൈക്കൂലി ഒരു ദിവസം ഒരു ലക്ഷം! മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയൺമെന്റൽ എൻജിനിയർ എ.എം.ഹാരീസ് പരൽമീനെങ്കിൽ, സീനിയർ എൻവയൺമെന്റൽ എൻജിനീയർ എഴുകോൺ പ്രണവം കോട്ടേരി പുത്തൻ വീട്ടിൽ ജെ.ജോസ് മോൻ കൊമ്പൻ സ്രാവ്. ശമ്പളത്തിൽ ഒരു രൂപ പോലും തൊടാതെ ആഡംബര ജീവിതത്തിന് കൈക്കൂലി വാങ്ങിക്കൂട്ടുകയായിരുന്നു.
1974 ലെ ജലമലിനീകരണ നിവാരണവും നിയന്ത്രണവും നിയമം നടപ്പാക്കാൻ ആദ്യമായി മലിനീകരണ നിയന്ത്രണ ബോർഡ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. കോഴിഫാമും ഹോട്ടലും മുതൽ പാറമടയടക്കമുള്ള വ്യവസായങ്ങൾക്കുവരെ പഞ്ചായത്ത് ലൈസൻസിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണം. ലക്ഷങ്ങളും കോടികളും മുടക്കി സംരംഭങ്ങൾ തുടങ്ങുന്നവർ കാര്യങ്ങൾ നടക്കാൻ കോഴ കൊടുക്കാൻ നിർബന്ധിതരാവുന്നു.കോഴ കൊടുക്കാതിരുന്നാൽ സ്ഥാപന ഉടമകളെ വട്ടംചുറ്റിക്കും.
പാലായിലെ ടയർ റീട്രെഡിംഗ് സ്ഥാപന ഉടമ ജോബിൻ സെബാസ്റ്റ്യൻ കൈക്കൂലി കൊടുക്കാൻ പണമില്ലാതെ നൽകിയ പരാതിയിലാണ് കൈക്കൂലിക്കാരായ രണ്ട് ഉദ്യോഗസ്ഥർ കുടുങ്ങിയത്.
'ജോസ് മോനെതിരായ റിപ്പോർട്ട് കൂടുതൽ അന്വേഷണത്തിനായി സ്പെഷ്യൽ സെല്ലിന് കൈമാറും. അനധികൃത സ്വത്ത് കണ്ട് കെട്ടാം".
- കെ.എ. വിദ്യാധരൻ, കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി
ജോസ് മോന് 58 അക്കൗണ്ടിൽ 2 കോടി
ഭൂമി വീട്
20 സെന്റിൽ 3500 സ്ക്വയർ ഫീറ്റ് ആഡംബര വീട്ടിൽ താമസം
12 സെന്റിൽ ഇരുനിലകളിലായി 5 കടമുറിയും രണ്ട് ഫ്ളാറ്റും
5 സെന്റ് സ്ഥലവും വീടും കൊമേഴ്യൽ ബിൽഡിംഗും
വാഗമണ്ണിൽ 7.5 സെന്റിൽ റിസോർട്ട്
സ്വർണം
72 പവൻ ലോക്കറിൽ
40 പവൻ വീട്ടിൽ
സ്ഥിര നിക്ഷേപം
58 അക്കൗണ്ടുകളിൽ 2 കോടി
2 ലക്ഷം രൂപ മൂല്യമുള്ള ഡിബഞ്ചർ
ഓഹരി
സിയാൽ- 600 എണ്ണം
ലേക്‌ഷോർ ആശുപത്രി-41000 എണ്ണം
പണം
1,56,850 രൂപ
239: അമേരിക്കൻ ഡോളർ
835: കനേഡിയൻ ഡോളർ
4275: യു.എ.ഇ ദിർഹം
പോളിസികൾ
3.5 ലക്ഷം: എൽ.ഐ.സി
1 ലക്ഷം: എച്ച്.ഡി.എഫ്.സി മ്യൂച്ചൽ ഫണ്ട്
50000: റിലയൻസ്
50000:ഡി.എസ്.പി മ്യൂച്ചൽ ഫണ്ട്
2 ലക്ഷം: എച്ച്.ഡി.എഫ്.സി ലൈഫ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |