SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.07 PM IST

അതിവേഗ ഇന്റർനെറ്റ് : കേബിളിടാൻ കഴിയാതെ കെ-ഫോൺ ഇഴയുന്നു

k

കാസർകോട്: പാവപ്പെട്ട 20ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ പിണറായി സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച കെ-ഫോൺ ഇഴയുന്നു. കേബിൾ സ്ഥാപിക്കാൻ വിവിധ വകുപ്പുകളുടെ അനുമതി വൈകുന്നതാണ് പ്രധാന കാരണം. ഒന്നാംഘട്ടം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തിരുന്നു. 2021 ഡിസംബർ

അവസാനം പദ്ധതി പൂർത്തിയാക്കുമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് തുടക്കത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്.

1531 കോടിയാണ് പദ്ധതി ചെലവ്. കെ-ഫോൺ ലിമിറ്റഡ് എന്ന കമ്പനിക്കും രൂപം നൽകി. ഭാരത് ഇലക്ട്രോണിക്‌സിന്റെ കൺസോർഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും 30,000 സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും അതിവേഗ ഇന്റർനെറ്റ് ആണ് ലക്ഷ്യം. സംസ്ഥാനത്തെ ഏറ്റവും നീളമുള്ള ഫൈബർ ശൃംഖലയാണ് വിഭാവനം ചെയ്‌തത്.

റോഡുകൾ തകർക്കുമെന്ന് ആശങ്ക (info Heading)

കേബിൾ സ്ഥാപിക്കാനുള്ള അനുമതിയായ റൈറ്റ് ഓഫ് വേ കിട്ടാൻ വൈകുന്നു

റോഡുകൾ തകർക്കുമെന്ന ആശങ്കയിൽ ദേശീയപാത അധികൃതരും പൊതുമരാമത്തും സമ്മതം നൽകുന്നില്ല

 മരങ്ങൾ മുറിക്കേണ്ടിവരുമെന്ന ആശങ്കയിൽ വനം വകുപ്പും

തങ്ങളുടെ സ്ഥലത്ത് വേണ്ടെന്ന മട്ടിൽ റെയിൽവേയും ഒഴിഞ്ഞുമാറുന്നു

 കൊവിഡ് രണ്ടാം വ്യാപനവും വെല്ലുവിളിയായി

...............................................

കാൽലക്ഷം കിലോമീറ്റർ

മൊത്തം കേബിൾ 26,410 കിലോമീറ്റർ

സ്ഥാപിച്ചത് 7932 കിലോമീറ്റർ

ലക്ഷ്യം 30,000 സർക്കാർഓഫീസുകളും 20ലക്ഷം കുടുംബങ്ങളും

 കണക്‌ഷൻ നൽകിയത് 1549 ഓഫീസുകളിൽ മാത്രം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K PHONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.