SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.31 PM IST

സ്ത്രീകൾക്ക് കരുതലായി 'കാതോർത്ത് '

ipho

കൊച്ചി: സ്ത്രീകൾക്ക് താമസ സ്ഥലത്തു തന്നെ ഓൺലൈനായി കൗൺസലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിവ ലഭ്യമാക്കുന്ന 'കാതോർത്ത് ' പദ്ധതിക്ക് സ്വീകാര്യതയേറുന്നു. വനിതാ ശിശുവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ഫെബ്രുവരിയിൽ ആരംഭിച്ച പോർട്ടലിൽ ഇതുവരെ 965 പരാതികൾ ലഭിച്ചു. ഏറെയും ഗാർഹിക പീഡനം സംബന്ധിച്ചവ. രണ്ടാം കൊവിഡ് ലോക്ക്ഡൗണിനു ശേഷം ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. രജിസ്‌ട്രേഷനും ഓൺലൈൻ കൂടിക്കാഴ്ചയും സൗജന്യം. സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയവ മുഖേനയാണ് കൂടിക്കാഴ്ച. സ്ത്രീകൾക്ക് ഏറെ ഉപകാരപ്രദമാണ് പദ്ധതിയെന്നും ഉടൻ പരിഹാര നിർദേശങ്ങൾ ലഭിക്കുമെന്നും വകുപ്പ് അഡിഷണൽ ഡയറക്ടർ പറഞ്ഞു. ജില്ലാ തലത്തിൽ സെന്റർ ഫോർ വുമൺ എന്ന വിഭാഗവും രൂപീകരിച്ചു

പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാം

 'കാതോർത്ത് 'പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാം. (http://kathorthu.wcd.kerala.gov.in/)

 ഇനം തിരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. മുൻകൂട്ടി അറിയിക്കുന്ന സമയത്ത് ഓൺലൈൻ കൂടിക്കാഴ്ച.

 ലീഗൽ, സൈക്കോളജിക്കൽ കൗൺസലർമാർ, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം.

 ആവശ്യമെങ്കിൽ വനിതാ പൊലീസ് സെല്ലിന്റെ സേവനം പോർട്ടൽ മുഖേന

പരാതി രജിസ്റ്റർ ചെയ്യുമ്പോൾ എസ്.എം.എസും ഇ-മെയിൽ സന്ദേശവും.

 48 മണിക്കൂറിനുള്ളിൽ വീഡിയോ കോൺഫറൻസിന്റെ തീയതിയും സമയവും അറിയിച്ചുള്ള എസ്.എം.എസ്

 ആകെ പരാതികൾ - 965
 കൂടുതൽ - കണ്ണൂർ -175
 കുറവ് - പത്തനംതിട്ട -23

മറ്റ് ജില്ലകളിൽ

തിരുവനന്തപുരം- 70, കൊല്ലം- 93, ആലപ്പുഴ- 50, കോട്ടയം- 75, ഇടുക്കി- 44, എറണാകുളം- 82,

തൃശൂർ- 73, പാലക്കാട്- 45, കോഴിക്കോട്- 94, മലപ്പുറം- 51, വയനാട്- 31, കാസർകോട്- 59

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KATHORTHTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.