കൊല്ലം: കോവളം - ബേക്കൽ ജലപാതയെ ടൂറിസം പാതയും സാമ്പത്തിക ഇടനാഴിയുമാക്കാൻ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെ പറ്റി കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) പഠനം തുടങ്ങി.
അതിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി കിഫ്ബി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും.
കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ സർവീസുകൾ ആരംഭിക്കാവുന്ന കേന്ദ്രങ്ങൾ, നിലവിലെ സൗകര്യങ്ങൾ, അപര്യാപ്തതകൾ, പുതിയ ബോട്ട് ജെട്ടികൾ, ചരക്ക് ടെർമിനലുകൾ, അപകട ഭീഷണിയുള്ള പദാർത്ഥങ്ങൾ ഇറക്കാനുള്ള സൗകര്യങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഫീഡർ കനാലുകളുടെ വികസനം, പാസഞ്ചർ സർവീസുകൾ തുടങ്ങിയവ പഠനത്തിൽ കണ്ടെത്തും.
ഒഴുകിയെത്തും സ്വപ്നങ്ങൾ
1. ജലപാത പോകുന്ന 9 ജില്ലകളിലും 25 ഏക്കറിൽ ഹൗസ്ബോട്ട് ടെർമിനലും ടൂറിസം അമിനിറ്റി സെന്ററും
2.കണ്ണൂരിലെ അമിനിറ്റി സെന്റർ വടകര ലോകനാർകാവിന് സമീപം
3.ജില്ലകളുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടാകും അമിനിറ്റി സെന്റർ
5.കഠിനംകുളം തിരുവനന്തപുരത്തിന്റെ ഉപഗ്രഹനഗരമാകും
6.പാർവതി പുത്തനാറിലൂടെ കഠിനംകുളം - കഴക്കൂട്ടം യാത്രാ സർവീസ്
പഠനം ഇങ്ങനെ
ജലപാതയെ 13 റീച്ചുകളായി തിരിച്ചു
ആക്കുളം- കൊല്ലം, മണ്ണിട്ടാംപാറ- കല്ലായി റീച്ചുകളിലെ പഠനം ഹിന്ദുസ്ഥാൻ ലാറ്റക്സ് എൻജിനിയറിംഗ്
റിപ്പോർട്ട് മൂന്ന് മാസത്തിനകം
മറ്റ് റീച്ചുകളിലെ പഠനം ഒരു വർഷത്തിനകം
അംഗീകരിച്ച കിഫ്ബി പദ്ധതികൾ
( സ്ഥലമേറ്റെടുക്കലും വികസനവും)
തിരുവനന്തപുരം പാർവതി പുത്തനാർ 247 കോടി
കണ്ണൂർ മാഹി- വളപ്പട്ടണം കനാൽ 650 കോടി
കാസർകോട് നീലേശ്വരം- ബേക്കൽ കനാൽ 178 കോടി
കോഴിക്കോട് കനാൽ സിറ്റി പ്രോജക്ട് 1100 കോടി
2500 കോടിയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചു. 4000 കോടി കൂടി സർക്കാർ മുടക്കും. ബാക്കി സ്വകാര്യ പങ്കാളിത്തം.
-ക്വിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |