തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന പുനഃരുദ്ധാരണ പാക്കേജിൽ കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നത് 2000 കോടി രൂപയുടെ ധനസഹായം. കൊവിഡിന് മുമ്പ് പെൻഷന് മാത്രമാണ് സർക്കാർ ധനസഹായം നൽകിയിരുന്നത്. ഇപ്പോൾ ശമ്പള വിതരണത്തിനും സർക്കാർ കനിയേണ്ട അവസ്ഥയിലാണ്.
കഴിഞ്ഞ ബഡ്ജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് 1000 കേടി അനുവദിച്ചിരുന്നു. പെൻഷൻ സഹകരണ സംഘങ്ങൾ വഴിയാണെങ്കിലും കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കുന്ന പണത്തിൽ നിന്നാണ് അത് നൽകുന്നത്. വർഷാവസാനം അധിക ധനസഹായമായി നൽകിയ 50 കോടിക്കാണ് പുതിയ ബസുകൾ വാങ്ങിയത്. ഗതാഗതവകുപ്പിന്റെ ഗ്രാമവണ്ടി പദ്ധതിക്കും ബഡ്‌ജറ്റിൽ തുക അനുവദിക്കും.
ഈ വർഷം വേണ്ടത് 1920 കോടി
ശമ്പളത്തിന്- 1200 കോടി
പെൻഷന്- 720 കോടി
ഹരിതയുഗം വരുമോ?
കെ.എസ്.ആർ.ടി.സിയുടെ മൂവായിരം ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുമെന്നാണ് മന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞത്. 300 കോടി ചെലവുള്ള പദ്ധതിക്ക് ഈ സാമ്പത്തിക വർഷം 100 കോടിയാണ് അനുവദിച്ചത്.
2016ലെ ബഡ്ജറ്റിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് സി.എൻ.ജി, ഇലക്ട്രിക് ബസുകൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
മോട്ടോർ വാഹന വകുപ്പിന്റെ 4 പദ്ധതികൾ
എം.വി.ഡിയിൽ 'സ്മാർട്ട് എൻഫോഴ്സ്‌മെന്റ്" പദ്ധതി ബഡ്‌ജറ്റിൽ ഇടം നേടിയേക്കും.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്‌ക്ക് വാഹന ട്രാക്കിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കൽ
യാത്രാ ബോട്ടുകളുടെ സൗരോർജ്ജവത്കരണം
റോഡപകടങ്ങളിൽപ്പെടുന്നവരെ ഉടൻ രക്ഷിക്കാൻ കർമ്മസേന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |