SignIn
Kerala Kaumudi Online
Thursday, 25 April 2024 4.29 AM IST

മധുര തുളസിയുടെ പെൺ വിജയഗാഥ

m

കാസർകോട്: പഞ്ചസാരയെക്കാൾ 30 ഇരട്ടി മധുരിക്കുന്ന, ഏറെ ഒൗഷധ ഗുണമുള്ള മധുര തുളസി കൃഷിയിൽ വിജയഗാഥ തീർത്ത് കാസർകോട് മുളിയാർ പഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മ. മധുര തുളസിത്തണ്ടിൽ റൂട്ട് ഹോ‌ർമോൺ ഉപയോഗിച്ച് അത്യുത്പാദന ശേഷിയുള്ള തൈകൾ വളർത്തിയെടുക്കുകയാണ്. ഒരു കിലോ തൈ 1200 രൂപയ്ക്കാണ് വിൽക്കുന്നത്.

സി.എസ് അക്കൗണ്ടന്റ് പി.എസ്.സക്കീനയുടെ മേൽനോട്ടത്തിൽ ഖൈറുന്നീസ, റസിയ, സൗദ, നബീസ എന്നിവരാണ് മധുര തുളസി പരിപാലകർ.

പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരൻ, മുഖക്കുരു, മുടികൊഴിച്ചിൽ തുടങ്ങിയവയും നിയന്ത്രിക്കാൻ മധുരതുളസി സഹായിക്കും. ഇതിന്റെ ഇല ഭക്ഷണത്തിൽ ഉപയോഗിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെ അനുമതി നൽകി.

ശീതളപാനീയങ്ങൾ, മിഠായികൾ, ബിസ്‌ക്കറ്റുകൾ എന്നിവയിൽ പഞ്ചസാരയ്ക്ക് പകരമായി ചേർക്കാൻ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

അര ഏക്കറിലെ കൃഷി കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സി.ഡി.എസ് ചെയർപേഴ്സൺ വി.പ്രേമാവതി പറഞ്ഞു. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, എ.ഡി.എം.സിമാരായ സി.എച്ച് ഇഖ്ബാൽ, പ്രകാശൻ പാലയി എന്നിവരുടെ പിന്തുണയും കൂട്ടായുണ്ട്.

സുഗന്ധവാഹി

സ്വീറ്റ് ബേസിൽ എന്ന് ഇംഗ്ളീഷിലറിയപ്പെടുന്ന സുഗന്ധവാഹിയായ സസ്യം. ഏറെ ശാഖകളുമായി രണ്ടടിയോളം പൊക്കത്തിൽ വളരും. മധുര തുളസിയിലയിട്ട് തിളപ്പിച്ച വെള്ളത്തിനു സ്വാദും സുഗന്ധവും കൂടും. കറികളിലും പാസ്താ സോസ്, സലാഡ് എന്നിവയിലും രുചിയും മണവും കിട്ടാൻ മധുരതുളസി ചേർക്കാം. പെസ്റ്റോ സോസ്, ഹെർബ് വിനഗർ, ഹെർബ് ബട്ടർ എന്നിവയിലെയും പ്രധാന ചേരുവയാണ്. അരോമ തെറാപ്പിയെന്ന പ്രകൃതി ചികിത്സയിൽ മാനസിക സമ്മർദ്ദം, ചെന്നിക്കുത്ത്, ജലദോഷം, പലതരം പനി മുതലായവയ്ക്കുള്ള ഔഷധമാണ്.

റൂട്ട് ഹോർമോൺ പരീക്ഷണം

മധുരതുളസി തൈകളും വേരുകളും 60,100 രൂപ നിരക്കിൽ പുറത്തുനിന്ന് വാങ്ങുന്നത് ഒഴിവാക്കാൻ മുളിയാറിലെ പെൺകൂട്ടായ്മ കണ്ടുപിടിച്ച വഴിയാണ് റൂട്ട് ഹോർമോൺ പരീക്ഷണം. ലെയറിംഗ്, ബഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിൽ പരിചയമുള്ള കുടുംബശ്രീ കൃഷി കോ-ഓഡിനേറ്റർ സി.എച്ച്. ഇഖ്ബാൽ പരിശീലനം നൽകി. എട്ട് സെന്റിമീറ്റർ വലിപ്പത്തിൽ തൈകൾ കട്ട് ചെയ്ത് വേര് വരാൻ സഹായിക്കുന്ന റൂട്ട് ഹോർമോണിൽ മുക്കിയെടുത്തു ഗ്രോബാഗിൽ നടുകയാണ്.

പൊടി വിറ്റും വരുമാനം

വിളഞ്ഞ ഇലകൾ പൊടിച്ചെടുത്ത് പായ്ക്ക് ചെയ്തു വിപണിയിലെത്തിക്കലാണ് അടുത്ത ഘട്ടം. പൊടിക്ക് വിപണിയിൽ കിലയോക്ക് 3000 രൂപയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MADHURA THULASI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.