SignIn
Kerala Kaumudi Online
Thursday, 25 April 2024 3.31 AM IST

'സൗര"യെ തേടി 40,000 അപേക്ഷകർ

solar

കൊച്ചി: പരിസ്ഥിതി സൗഹൃദ ഊർജോത്പാദനം വർദ്ധിപ്പിക്കാനുള്ള കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോർജ പദ്ധതി 'സൗരയ്‌ക്ക്" ലഭിച്ചത് 40,000ൽ കൂടുതൽ അപേക്ഷകൾ. മൂന്നു വർഷത്തിനുള്ളിൽ 1,000 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൽ 500 മെഗാവാട്ടാണ് പദ്ധതിയുടെ വിഹിതം.

ഒരു കിലോവാട്ട് ഉത്പാദിപ്പിക്കുന്ന പ്ലാന്റിന് 100ചതുരശ്രയടി സ്ഥലം വേണം. മൂന്ന് പാനലുള്ള ഒരു കിലോവാട്ട് പ്ലാന്റിൽ നിന്ന് വർഷം 1,460 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം (ദിവസം നാല് യൂണിറ്റ്). 1500 ചതുരശ്രയടി സ്ഥലമുണ്ടെങ്കിൽ 15കിലോവാട്ടിന്റെ 45 പാനലുകളുള്ള പ്ലാന്റ് സ്ഥാപിക്കാം. ഒരു പാനലിന് രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുണ്ട്. ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കെ.എസ്.ഇ.ബിക്കു നൽകുന്നതുമായ വൈദ്യുതി ഓരോ നിലയത്തിലും സ്ഥാപിക്കുന്ന ഇംപോർട്ട് - എക്‌സ്‌പോർട്ട് മീറ്ററിലൂടെ (നെറ്റ് മീറ്റർ) കണക്കാക്കും. കെ.എസ്.ഇ.ബിക്കു നൽകുന്ന വൈദ്യുതിയുടെ വില വർഷവും ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തും.

നൂറു ചതുരശ്രയടിയിൽ കെ.എസ്.ഇ.ബിയിലൂടെ നിലയം സ്ഥാപിക്കാൻ 45,000 രൂപയാണ് ചെലവ്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു കിലോവാട്ട് നിലയത്തിന് 18,000 രൂപ കേന്ദ്ര സബ്‌സിഡിയുണ്ട്. തിരുവനന്തപുരത്തെ റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിംഗ്‌സിനാണ് ഏകോപനച്ചുമതല.

പദ്ധതിയ്‌ക്ക് മൂന്നു രൂപം

1. പാനലുകൾ കെ.എസ്.ഇ.ബി സൗജന്യമായി സ്ഥാപിക്കും. പരിപാലനം കെ.എസ്.ഇ.ബിക്ക്. 10 ശതമാനം വൈദ്യുതി ഉപഭോക്താവിന് സൗജന്യം.

2. കെ.എസ്.ഇ.ബി പാനൽ സ്ഥാപിച്ച് പരിപാലിക്കും. 25 വർഷം നിശ്ചിത നിരക്കിൽ ഉപഭോക്താക്കൾക്ക് വൈദ്യുതി.

(നിലവിലുള്ള താരിഫിനെക്കാൾ യൂണിറ്റിന് 1.50 രൂപ കുറവ്)

3. ഉപഭോക്താവ് പാനൽ സ്ഥാപിക്കണം. രണ്ടു വർഷത്തെ പരിപാലനം കെ.എസ്.ഇ.ബിക്ക്. സൗജന്യ വൈദ്യുതിയുമെടുക്കാം. അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കാം.



രണ്ടാം ഘട്ടത്തിൽ
 മൂന്ന് കിലോവാട്ട് പദ്ധതിക്ക് 40 ശതമാനം സബ്സിഡി. നാലു മുതൽ പത്ത്‌ വരെ കിലോവാട്ട് പദ്ധതിക്ക് 20 ശതമാനം സബ്സിഡി.

ഉദാഹരണം

 ആകെ ചെലവ്- 1,90,500 രൂപ
 സബ്സിഡി - 57,382 രൂപ
 അടയ്ക്കേണ്ടത്- 1,33,117 രൂപ

 അപേക്ഷിക്കാൻ
www.kseb.in, ekiran.kseb.in എന്നീ വെബ്സൈറ്റുകളിലൂടെ രജിസ്റ്റർ ചെയ്യാം. രണ്ടാം ഘട്ട പദ്ധതിയിലേക്കേ ഇനി അപേക്ഷ സ്വീകരിക്കൂ.

ഇതുവരെ
 ആദ്യഘട്ടം - 1,331 പ്ലാന്റുകൾ
 കൂടുതൽ - തൃശൂർ (203)
 കുറവ് - കാസർകോട് (30)


രണ്ടാം ഘട്ടം - 26,614 അപേക്ഷകൾ
 കൂടുതൽ - എറണാകുളം (3997)
 കുറവ് - ഇടുക്കി (307)

 ഒരു കിലോവാട്ട് നിലയത്തിന് - 100ചതുരശ്രയടി സ്ഥലം

 സിംഗിൾ ഫേസ് - 5 കിലോവാട്ട്

 ത്രീ ഫേസ് - 20 കിലോവാട്ട്

'കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത് നല്ല കാര്യമാണ്. പദ്ധതി വിജയത്തിലേക്കെന്ന് അപേക്ഷകരുടെ എണ്ണം തെളിയിക്കുന്നു".
- ടി.എ. അരുൺ,
സൗര എക്‌സിക്യുട്ടീവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOLAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.