SignIn
Kerala Kaumudi Online
Thursday, 25 April 2024 8.56 PM IST

ശ്യാമളയും മകളും പെരുവഴിയിൽ: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ 

logo

കാസർകോട്: കിടപ്പാടം പണിയാൻ സർക്കാരിൽ നിന്നും പതിച്ചുകിട്ടിയ ഭൂമിയിൽ വീട് നിർമ്മിക്കാൻ കഴിയാതെ കഴിഞ്ഞ 16 വർഷമായി വാടക വീട്ടിൽ താമസിക്കുന്ന അമ്മയെയും മകളെയും അടിയന്തരമായി സഹായിക്കാൻ കാസർകോട് ജില്ലാ കളക്ടർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. സർക്കാർ നൽകിയ ഭൂമി അയൽവാസി സ്വന്തമാക്കിയതിനാൽ ചെമ്പ്രകാനത്തെ വാടക വീട്ടിൽ കഴിയുന്ന വള്ളിയോട് ശ്യാമളയും മകൾ മണിയും മക്കളും ലൈഫ് പദ്ധതിയിൽ അനുവദിച്ച വീട് നിർമ്മിക്കാനാകാതെ ഓഫീസ് കയറിയിറങ്ങുന്നത് സംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.

ശ്യാമളയുടെ കുടുംബത്തിന് സർക്കാർ നൽകിയ ഭൂമിയിൽ വീട് നിർമ്മിക്കാൻ റവന്യു വകുപ്പ് നടപടികൾ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം ജില്ലാകളക്ടർ അറിയിക്കണമെന്നാണ് കമ്മിഷൻ ഉത്തരവ്. ഭൂരഹിത കേരളം പദ്ധതിയിൽ കാസർകോട് കൊടക്കാട് വില്ലേജിലെ പാടിക്കീലിലാണ് ഇവർക്ക് 2014ൽ മൂന്ന് സെന്റ് ഭൂമി പതിച്ചു നൽകിയത്. വീട് വയ്ക്കാൻ ശ്രമിച്ചപ്പോൾ വസ്തു തന്റേതാണെന്ന് പറഞ്ഞ് അയൽവാസി ആട്ടിയോടിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.