SignIn
Kerala Kaumudi Online
Thursday, 28 March 2024 5.36 PM IST

41 വർഷമായി കാട്ടിൽ, ആകെ കണ്ടിട്ടുള്ളത് അഞ്ച് മനുഷ്യരെ, ഇതാ ഒരു യഥാർത്ഥ ടാർസന്റെ കഥ!

v

ഹാനോയ്: 41 വർഷമായി പിതാവിനും സഹോദരനും ഒപ്പം വിയ്റ്റനാം വനത്തിലായിരുന്നു ഹോ വാൻലാംഗ് താമസിച്ചിരുന്നത്. യഥാർത്ഥ ടാർസൻ എന്നറിയപ്പെടുന്ന ഇയാൾക്ക് ലൈംഗികതയെക്കുറിച്ച് പോലും ശരിയ്ക്കുള്ള ധാരണയില്ല.

1972ലെ വിയറ്റ്നാം യുദ്ധത്തിനിടെ അമേരിക്കൻ ബോംബിംഗിൽ അമ്മയെയും രണ്ട് കൂടപ്പിറപ്പുകളെയും നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഹോ അച്ഛനും ചേട്ടനുമൊപ്പം കാടുകയറിയത്. ക്വാംഗ് എൻഗായ് പ്രവിശ്യയിലെ രായ് ടാര ജില്ലയിലെ വനത്തിലാണ് ഇവർ കഴിയുന്നത്. നാല് പതിറ്റാണ്ടിനിടെ വെറും അഞ്ച് മനുഷ്യന്മാരെ മാത്രമാണ് ഇവർ കണ്ടിട്ടുള്ളത്. അവരെ കണ്ടപ്പോൾ തന്നെ ഓടി മറയുകയും ചെയ്തു. കാട്ടു പഴങ്ങളും കാട്ട് മൃഗങ്ങളുമാണ് ഇവരുടെ ഭക്ഷണം. 2015ൽ ആൽവരോ സെറെസോ എന്ന ഫോട്ടോഗ്രാഫർ ഇവരെ നിന്ന് സമീപത്തെ ഒരു ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചു. അവിടെ സ്ത്രീകളും ജീവിക്കുന്നുണ്ടായിരുന്നു.

എന്നാൽ ഹോയുടെ പിതാവിന് സാമൂഹിക ജീവിത ഘടനയെ ഭയമായിരുന്നു. വിയറ്റ്നാം യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം കരുതുന്നത്. ആളുകളെ ദൂരെ നിന്ന് കാണുമ്പോൾ അവർ ഓടിക്കളയും. സ്ത്രീ- പുരുഷന്മാർ തമ്മിലുള്ള വ്യത്യാസം ഹോയ്ക്ക് അറിയില്ല. ഒരു മനുഷ്യനുണ്ടാവുന്ന ശരാശരി ലൈംഗിക ആസക്തി പോലും ഹോയിന് ഇല്ല.

ജീവിതത്തിന്റെ ഭൂരിഭാഗവും അവൻ കാട്ടിലാണ് കഴിഞ്ഞത്. അവന് ഒരു കുഞ്ഞിന്റെ ബുദ്ധിയാണുള്ളത്. നല്ലതും ചീത്തയും എന്താണെന്ന് അവന് അറിയില്ല. അവൻ ഒരു കുട്ടിയാണ്'-ഹോ പറഞ്ഞു. സാധാരണ ജീവിതവുമായി പൊരത്തപ്പെട്ടു വരികയാണ് ഹോയിപ്പോൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TARZON
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.