മെക്സിക്കോ സിറ്റി : ലോകശാസ്ത്ര രംഗത്ത് അതുല്യമായ സംഭാവനകൾ നല്കിയ ആൽബർട്ട് ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിങ്ങുമെല്ലാം അസാമാന്യ ബുദ്ധിപാടവം ഉള്ളവരായിരുന്നുവെന്നതിൽ സംശയമില്ല. ഐൻസ്റ്റീനും ഹോക്കിങ്ങിന്റേയും ഐ.ക്യു 160 ആയിരുന്നു. അതേ സമയം ഇവരെ രണ്ടു പേരേയും പിന്തള്ളിയിരിക്കുകയാണ് മെക്സിക്കൻ സ്വദേശിയായ അഡാര പെരെസ് എന്ന 8 വയസുകാരി. 162 ആണ് അഡാരയുടെ ഐ.ക്യു. മൂന്നാം വയസിൽ ആസ്പർജേഴ്സ് സിൻഡ്രോം എന്ന രോഗം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നുണ്ടായ അവഗണനയും ഒറ്റപ്പെടലും അവളെ ഒരു വിഷാദ രോഗിയാക്കി. അഡാരയുടെ അമ്മ നല്ലെലി സാഞ്ചസ് അവളെ ഒരു മനോരോഗ വിദഗ്ധന്റെയടുത്ത് ചികിത്സയ്ക്കായി കൊണ്ടു പോകുകയും അഡാരയുടെ കഴിവ് തിരിച്ചറിഞ്ഞ ഡോക്ടർ അവളെ ടാലന്റ് കെയറിൽ ചേർക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അഡാരയെ പോലെ നിരവധി പ്രത്യേകതകൾ ഉളള കുട്ടികളുമായുള്ള ഇടപെടൽ അവളെ കൂടുതൽ ആത്മവിശ്വാസമുള്ളവളാക്കി. അതീവ ബുദ്ധിമതിയായ അഡാര
എട്ടാം വയസിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഫോബ്സ് മെക്സിക്കോ തിരഞ്ഞെടുത്ത ശക്തരായ 100 സ്ത്രീകളിൽ ഒരാളായ അഡാര ഡു നോട്ട് ഗിവ് അപ്പ് എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. നിലവിൽ യു.എസിലെ അരിസോണ സർവകലാശാലയിലെ പ്രവേശനപരീക്ഷയ്ക്കായി ഇംഗ്ലീഷ് പഠിക്കുന്നതിന്റെ തിരക്കിലാണ് ഈ കൊച്ചുമിടുക്കി.
മെക്സിക്കോയിലെ ത്വലാക്കെന്ന ചേരി പ്രദേശത്ത് ജീവിക്കുന്ന അഡാര ബഹിരാകാശ വിഷയങ്ങളിൽ ഏറെ തത്പ്പരയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |