കീവ്: അണ്ഡാശയ കാൻസറിന്റെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഉക്രെയ്ൻ സ്വദേശിയായ ഉർസുല മാർട്ടിൻ എന്ന യുവതി കാൽനടയായി മാത്രം താണ്ടിയത് 5,000 മൈലാണ് (ഏകദേശം 8046.72 കിലോമീറ്റർ). ഉക്രെയ്നിൽ നിന്ന് വെയിൽസ് വരെ യാത്ര ചെയ്ത ഉർസുല കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്.
പത്ത് വർഷം മുമ്പ് ഉർസുലയ്ക്ക് അണ്ഡാശയ കാൻസർ ബാധിച്ചിരുന്നു.ജർമനിയിൽ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന ഡാന്യൂബ് നദീഭാഗത്ത് കയാക്കിംഗ് കഴിഞ്ഞ് ബ്രിട്ടനിലേക്ക് യാത്രതിരിക്കാൻ തുടങ്ങുമ്പോഴാണ് ഉർസുല ഈ സത്യം തിരിച്ചറിയുന്നത്. യാത്രാപ്രേമിയായ ഉർസുലയെ ഇത് വലിയ സങ്കടത്തിലാക്കി. എന്നാൽ, രോഗക്കിടക്കയിൽ തന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്താൻ ഉർസുല തയ്യാറായിരുന്നില്ല. കാൻസറിനെക്കുറിച്ച് അവബോധം നൽകുന്നതിനായി കാൽനട യാത്ര ആരംഭിച്ചു. ഏകദേശം മൂന്നു വർഷത്തിന് ശേഷം ഉർസുല ഇക്കഴിഞ്ഞ ഞായറാഴ്ച തിരിച്ചെത്തി.
@ എലിയും പൂച്ചയും കളി
യാത്രക്കിടെ തങ്ങാനുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ഉർസുലയെ സുഹൃത്തുക്കളും കുടുംബവും സഹായിച്ചു. ലോക്ക്ഡൗൺ സമയത്ത് മൂന്നു മാസത്തോളം യാത്ര ചെയ്യാനായില്ല. ഫ്രാൻസിന് തെക്ക്, ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു ആ 90 ദിവസവും തങ്ങിയത്.
പിന്നീട് പലപ്പോഴും ലോക്ക്ഡൗൺ യാത്രയുടെ വേഗതയ്ക്ക് തടസ്സമായി.പൂച്ചയും എലിയും കളിപോലെയായിരുന്നു അതെന്നാണ് ഉർസുല പറയുന്നത്.അതുകൊണ്ട് കഴിഞ്ഞ ഡിസംബറിൽ തീരേണ്ട കാൽ നടയാത്ര അവസാനിച്ചത് ആറുമാസം വൈകി ജൂണിലാണെന്ന് മാത്രം. യാത്ര പൂർത്തീകരിക്കാൻ ഉർസുലയ്ക്ക് വേണ്ടിവന്നത് എട്ട് ബൂട്ടുകളാണ്. 2022 ജനുവരിയിൽ അണ്ഡാശയ കാൻസർ കണ്ടെത്തിയതിന്റെ പത്താം വാർഷികമാണ്. ഇതോടനുബന്ധിച്ച് അടുത്ത ഒരു കാൽനട യാത്രക്ക് ഒരുങ്ങുകയാണ് ഉർസുലയിപ്പോൾ.
തിരിച്ചെത്തിയ അന്ന് രാത്രി ശരിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ എഴുന്നേറ്റ് ഇനി എവിടേക്കാണ് നടക്കേണ്ടതെന്ന ചിന്തയിലായിരുന്നു ഞാൻ. യാത്ര തീർന്നപ്പോൾ നഷ്ടബോധം തോന്നുന്നു -
ഉർസുല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |