കൊച്ചി: വൈറ്റില പൊന്നുരുന്നി സ്വദേശി അൻപതുകാരി സതി വേലായുധന് ചെറുപ്പത്തിലേ ഉണ്ടായിരുന്ന ആഗ്രഹമാണ് വീടിന് കൈത്താങ്ങാവാൻ പത്രവിതരണം നടത്തി വരുമാനമുണ്ടാക്കണം എന്നത്. വീട്ടുജോലിക്കു പോകുന്ന മട്ടാഞ്ചേരി സ്വദേശി 36കാരി മീരാ മനോജിന്റെ ആഗ്രഹം ഭർത്താവിനെ മീൻക്കച്ചവടത്തിൽ സഹായിക്കണമെന്നതും. അതിലേക്ക് വഴിയൊരുക്കിയ 'കൊച്ചിക്കൊപ്പം സൈക്കിൾ' പദ്ധതി ഹിറ്റായി. ഒരു സൈക്കിൾ സ്വന്തമാക്കാനായാൽ ഇവരുൾപ്പെടെയുള്ള നിരവധി സാധാരണ സ്ത്രീകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം.
ഇടുപ്പിലെ വേദന കലശലാകുമോയെന്ന പേടിയുണ്ടായിരുന്നെങ്കിലും 44-ാം വയസിൽ പരിശീലനത്തിനു ചേർന്ന സീനത്ത് ഷിഹാബിന് സൈക്കിൾ നൽകിയത് രോഗശാന്തി. സ്ഥിരമായി സൈക്കിൾ ചവിട്ടിയതോടെ വേദന വിട്ടകന്നു. ഇപ്പോൾ പദ്ധതിയുടെ ഭാഗമായി മട്ടാഞ്ചേരിയിൽ സൈക്കിൾ പരിശീലകയാണ്.
400ലധികം സ്ത്രീകൾ ഇതുവരെ പരിശീലനം നേടി. 16 മുതൽ 60 വയസുള്ളവർവരെയുണ്ട്. നിർദ്ധന കുടുംബാംഗങ്ങളാണ് കൂടുതൽപേരും. അതിനാൽ ജീവിത മാർഗത്തിന് സൈക്കിൾ മാത്രമേ അവർക്ക് മോഹിക്കാനാവൂ. രാവിലെയും വൈകിട്ടും രണ്ടു ബാച്ചുകൾ വീതമായാണ് പരിശീലനം.
ജർമ്മൻ സഹായം
ജർമ്മൻ ഏജൻസിയായ ജിസ് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. പരിശീലനം സൗജന്യം. നഗരത്തിലെ എട്ട് ഗ്രൗണ്ടുകളിൽ പ്രൊഫഷണൽ ട്രെയിനർമാരാണ് പരിശീലകർ. മേയ് വരെ തുടരും.
''സൈക്കിളോടിക്കാൻ പഠിച്ചശേഷം പലരുടെയും ആത്മവിശ്വാസം പതിന്മടങ്ങായി.
സീനത്ത് ഷിഹാബ്, പരിശീലക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |