ആലപ്പുഴ : സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ കാൻസർ രോഗികൾക്ക് പൂർണ സൗജന്യ ചികിത്സ സർക്കാർ ലഭ്യമാക്കണമെന്ന് കാപ്സ് നേതൃയോഗം ആവശ്യപ്പെട്ടു. കാപ്സിന്റെ സർവേ പ്രകാരം ഒരു പഞ്ചായത്തിൽ 150നും 200 നും ഇടയിൽ കാൻസർ രോഗികൾ ഉണ്ട്. സർക്കാർ സഹായത്തിനും പെൻഷനുമായി നിരവധി അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ എത്തുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ജോസ് കോയിപ്പളളി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു ചെറുകാട് ,ഫിലിപ്പ് എബ്രഹാം, മാത്യു മത്തായി, ദീപ പ്രദീപ്, റോയി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |