കൊച്ചി: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രൺജിത്ത് ശ്രീനിവാസനെ വധിച്ച കേസിലെ വിചാരണ അടുത്തമാസം ഒന്നിലേക്ക് മാറ്റി പുന:ക്രമീകരിക്കണമെന്ന് ഹൈക്കോടതി. കേസിൽ കുറ്റപത്രം നൽകിയ ഒന്നുമുതൽ 15 വരെയുള്ള പ്രതികളുടെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്.
തങ്ങൾക്കെതരായ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്നതുവരെ മാവേലിക്കര സെഷൻസ് കോടതിയിലെ തുടർനടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് 16 മുതൽ 32വരെ പ്രതികൾ നൽകിയ ഹർജി പരിഗണിച്ചാണ് നിർദ്ദേശം. ഹർജി വിധി പറയാൻ മാറ്റി.
2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ എസ്.ഡി.പി.ഐക്കാർ കൊലപ്പെടുത്തിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |