SignIn
Kerala Kaumudi Online
Sunday, 01 September 2024 5.16 AM IST

മുഖംമാറി അങ്കണവാടികൾ, കുട്ടികളുടെ എണ്ണവും കൂടി

Increase Font Size Decrease Font Size Print Page

ആലപ്പുഴ : ഭൗതികസൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ ജില്ലയിലെ അങ്കണവാടികളിൽ കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. ജില്ലയിലെ 2150 അങ്കണവാടികളിലായി ആറ് വയസിന് താഴെ പ്രായമുള്ള 56,646 കുട്ടികളാണുള്ളത്.

അഞ്ചുവർഷത്തിനിടെ ഓരോവർഷവും അങ്കണവാടികളിൽ കുട്ടികളുടെ എണ്ണത്തിൽ 1.5 ശതമാനം വർദ്ധനവ് ഉണ്ടായി. ഓരോവർഷവും ശരാശരി 2000ൽ അധികം കുട്ടികളാണ് പ്രീ ക്ളാസുകളിൽ ചേരുന്നത്. മൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പോഷക മൂല്യമുള്ള ഭക്ഷണവും സുരക്ഷയും ഉറപ്പാക്കിയാണ് പ്രവർത്തനം. 65ശതമാനം കുട്ടികൾ അങ്കണവാടികളിൽ എത്തണമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം.

സ്വന്തമായി സ്ഥലമില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ പരിമിതികൾ പരിഹരിക്കുന്നതിനൊപ്പം സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിർമ്മിച്ച് ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഭിന്നശേഷി സൗഹൃദമാക്കുംവിധം ഓരോ കേന്ദ്രത്തിനും കുറഞ്ഞത് എട്ടുലക്ഷം രൂപ വീതമാണ് ചെലവഴിക്കുന്നത്.

ജില്ലയിൽ മൂന്ന് സ്മാർട്ട് അങ്കണവാടികളും

1.അങ്കണവാടികളുടെ പ്രവർത്തനം സജീവമായത് പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ വർദ്ധിക്കാൻ വഴിയൊരുക്കി

2.ജലം, വൈദ്യുതി ലഭ്യത, സുരക്ഷ എന്നിവ ഉറപ്പാക്കും വിധമാണ് അങ്കണവാടി കെട്ടിടങ്ങളുടെ ആധുനികവൽക്കരണം

3. ജില്ലയിൽ 300ൽഅധികം അങ്കണവാടികൾ ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങളായി ഇതിനകംമാറ്റിയിട്ടുണ്ട്

4. 90കെട്ടിടങ്ങളുടെ നവീകരണ ജോലികൾ പുരോഗമിക്കുന്നു. 3സ്മാർട്ട് അങ്കണവാടികളും ആരംഭിച്ചു.

പോഷക ബാല്യംപദ്ധതി

അങ്കണവാടിയിൽ ആഴ്ചയിൽ രണ്ടുദിവസം മുട്ടയും പാലും നൽകുന്ന പോഷക ബാല്യംപദ്ധതി വിജയകരമാണ്. ഒരുകുട്ടിക്ക് 125മില്ലി ലിറ്റർ പാൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും മുട്ട ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് നൽകുന്നത്. ഈ ദിവസങ്ങളിൽ അവധിയായാൽ തൊട്ടടുത്ത ദിവസം നൽകണമെന്നാണ് നിർദ്ദേശം .15ഐ.സി.ഡി.എസ് പ്രൊജക്ടുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടത്തിപ്പ്.

ജില്ലയിൽ 2150 അങ്കണവാടികൾ

 ആകെ കുട്ടികൾ : 56,646

 മൂന്ന് വയസിന് താഴെ: 26,057

 3-6വയസിന് ഇടയിൽ: 14,070

 ശരാശരി വർദ്ധനവ് : 2000

" മുട്ടയുടെയും പാലിന്റെയും വില കരാറുകാരുടെ അക്കൗണ്ടിൽ നേരിട്ട് നൽകും. കുട്ടികളുടെ ഹാജർ അനുസരിച്ചാണ് പാലും മുട്ടയും വാങ്ങാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. കുട്ടികളുടെ എണ്ണത്തിൽ വർഷത്തിൽ 1.5ശതമാനം വർദ്ധനവ് ഉണ്ട്.

- എൽ.ഷീബ, ജില്ലാ ഓഫീസർ, വനിതശിശു വികസന പദ്ധതി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.