SignIn
Kerala Kaumudi Online
Sunday, 01 September 2024 5.25 AM IST

അവഗണനയുടെ കയത്തിൽ മുങ്ങി മത്സ്യമേഖല

Increase Font Size Decrease Font Size Print Page

ആലപ്പുഴ : കാലാകാലങ്ങളായി ബഡ്ജറ്റുകളിൽ പ്രഖ്യാപിക്കുന്ന തുകയുടെ പത്ത് ശതമാനം പോലും മത്സ്യമേഖലയിൽ വിനിയോഗിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നു. ഈ സാമ്പത്തികവർഷം 267.12കോടി രൂപയുടെ പ്രഖ്യാപനമാണ് മേഖലയ്ക്കായി ധനമന്ത്രി നടത്തിയത്. കഴിഞ്ഞവർഷങ്ങളിൽ അനുവദിച്ച തുകയുടെ വിനിയോഗത്തെപ്പറ്റി പരാമർശമുണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ കുറ്റപ്പെടുത്തുന്നു.

മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെയും കടാശ്വാസ കമ്മീഷന്റെയും പ്രവർത്തനത്തിന് നയാപ്പൈസ ഉൾപ്പെടുത്തിയിട്ടില്ല. തീരസംരക്ഷണത്തിനു കഴിഞ്ഞ വർഷം 100കോടിയായിരുന്നത് ഇത്തവണ 10കോടിയായി ചുരുക്കി. വേമ്പനാട്ടുകായൽ അടക്കമുള്ള ഉൾനാടൻ ജലാശയങ്ങളെ സംരക്ഷിക്കുന്നതിന് നാമമാത്രമായ തുകയാണുള്ളത്. പ്രകൃതിക്ഷോഭത്തിൽ തൊഴിൽരഹിതരാകുന്ന മത്സ്യത്തൊഴിലാളികൾക്കു സഹായം നൽകുന്നതിനുളള ഒരു പദ്ധതിയും ബഡ്ജറ്റിലില്ല. ഒ.ഇ.സി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക 300കോടിയാണെങ്കിലും ബഡ്ജറ്റിൽ വകകൊള്ളിച്ചത് 58 കോടി രൂപ മാത്രമാണ്.മ ത്സ്യഫെഡിനു മൂന്നു കോടിയാണ് നീക്കിവച്ചത്.

സബ്സിഡിയുണ്ട്, കൊടുക്കാൻ തുകയില്ല

1.ഉൾനാടൻ മേഖലയ്ക്കുള്ള 80. 91കോടി രൂപ മത്സ്യകൃഷിയ്ക്കും മത്സ്യകർഷകർക്കുമുള്ളമാണ്. തൊഴിലാളികൾക്ക് ലഭിക്കില്ല

2.പമ്പുകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് സബ്‌സിഡി നൽകുന്നതിന് ബഡ്ജറ്റിൽ തുകയില്ല

3.പെട്രോൾ എൻജിനു പകരം ഡീസൽ എൻജിൻ ഉപയോഗിക്കുന്നതിനുള്ള സബ്‌സിഡിക്കും തുകയില്ല

4.സഹകരണ സംഘങ്ങളെ പ്രവർത്തനക്ഷമമാക്കുന്നതിനു ഗ്രാന്റ് നൽകാൻ തുകയില്ല

40

തീരത്ത് 50മീറ്ററിനുള്ളിലുള്ള 18600 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ളപുനർഗേഹം പദ്ധതിക്കു വകയിരുത്തിയിട്ടുള്ളത് 40 കോടി രൂപ മാത്രം

ഹാർബറുകൾക്കും കഷ്ടകാലം

ഫിഷിംഗ് ഹാർബറുകളുടെ നിർമ്മാണത്തിനു വകയിരുത്തിയത് 13.19 കോടിരൂപയാണ്. 26 ഫിഷിംഗ് ഹാർബറുകളിൽ 12 എണ്ണവും പ്രവർത്തന രഹിതമാണ്. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ പാസാക്കിയ അപേക്ഷകൾക്ക് ഇളവ് നൽകാൻ 200 കോടിയിലധികം വേണ്ടിടത്ത് ഒരുരൂപ പോലും ഇല്ല. കമ്മീഷൻ പാസാക്കിയ അപേക്ഷകർക്ക് ബാദ്ധ്യതയിൽ നിന്നു ഒഴിവാകാനാകാത്ത അവസ്ഥയുണ്ടാകും.

5.5കോടി രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡിനെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്

- വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.