SignIn
Kerala Kaumudi Online
Saturday, 20 April 2024 8.00 AM IST

കേരളത്തിൽ മാത്രം സിമന്റിനു വില കൂട്ടുന്നതിൽ പ്രതിഷേധം

s

പൂച്ചാക്കൽ: കേരളത്തിൽ മാത്രമായി സിമന്റ് വില കൂട്ടാനുള്ള കമ്പനികളുടെ തീരുമാനം പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള സിമന്റ് ട്രേഡേഴ്സ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഒ.സി. വക്കച്ചൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അയൽ സംസ്ഥാനങ്ങളിലെല്ലാം 350 രൂപയ്ക്ക് ഒരു ചാക്ക് സിമന്റ് കിട്ടുമ്പോൾ ഇവിടെ നിലവിൽ 478 ആണ് വില. ഇതിൽ നിന്നു 22 രൂപ വർദ്ധിപ്പിച്ച് 500 ആക്കാനാണ് കമ്പനികൾ ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും കർണ്ണാടകയിലും അതത് സംസ്ഥാന സർക്കാരും സിമന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷനും സംയുക്തമായി ആലോചിച്ചാണ് ഓരോ വർഷത്തേയും വില നിശ്ചയിക്കുന്നത്. ജി.എസ്.ടിയുള്ള ഉത്പന്നങ്ങൾക്ക് ഏകീകരിച്ച വിലയാണ് ഈടാക്കേണ്ടത്. എന്നാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. 24 കോടി പാക്കറ്റാണ് കേരളത്തിലെ പ്രതിവർഷ വില്പന. 2500 കോടിയോളം രൂപയാണ് അധികമായി ഇവിടെ നിന്ന് കമ്പനികൾ കൊള്ളയടക്കിക്കുന്നതെന്നും വക്കച്ചൻ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.