ആലപ്പുഴ: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികളോടുള്ള സർക്കാർ നയത്തിൽ പ്രതിഷേധിച്ച് 14 ന് ജില്ലയിലെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും നിശ്ചിത സമയം തുറക്കാനനുവദിക്കുക, പൊലീസിന്റെയും സെക്ടറൽ മജിസ്ട്രേട്ടുമാരുടെയും കടന്നുകയറ്റം അവസാനിപ്പിക്കുക, ലോക്ക് ഡൗൺ കാലത്തെ കടവാടക ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുക, വ്യാപാരികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, ലക്ക് ഡൗൺ കാലത്ത് വൈദ്യുതി ബില്ലിലെ ഫിക്‌സഡ് ചാർജ് ഒഴിവാക്കുക,
ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 14ന് ജില്ലയിലെ 160ൽപ്പരം യൂണിറ്റുകളിലും പ്രധാന ജംഗ്ഷനുകൾ , സർക്കാർ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം ചെയ്യുമെന്നും രാജു അപ്‌സര അറിയിച്ചു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |