SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.36 PM IST

'തലക്കനം' കുറയ്ക്കാൻ തലമുറ ഭേദമില്ലാതെ!

s

ഇളവു തേടി ബാർബർ ഷോപ്പുകാർ

ആലപ്പുഴ: വളർന്നു കയറുന്ന 'മുടിഭാരം' വെട്ടിയിറക്കാൻ ആളെത്തേടി യുവാക്കളടക്കം പരക്കം പായാൻ തുടങ്ങിയിട്ട് മാസമൊന്ന് പിന്നിടുന്നു. മേയ് എട്ടിന് ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ഇതേവരെ പ്രവർത്തിച്ചിട്ടില്ലാത്ത ഏക മേഖലയാണ് ബാർബർഷോപ്പുകൾ. കഴിഞ്ഞ തവണയും ലോക്ക്ഡൗൺ കാലത്ത് അവസാനം മാത്രമാണ് ബാർബർഷോപ്പുകൾക്ക് പരിഗണന ലഭിച്ചത്.

വീടുകളിൽ പോയി മുടി വെട്ടാൻ ആദ്യ ലോക്ക്ഡൗൺ കാലത്ത് ബാർബർമാർക്ക് അനുമതി ലഭിച്ചിരുന്നു. പക്ഷേ, ഇക്കുറി അതുണ്ടായില്ല. അതിനാൽ വല്ലാത്ത കഷ്ടപ്പാടിലാണ് ഉപഭോക്താക്കൾ. സ്ഥിരം കക്ഷികൾ വരെ നിരന്തരം ആവശ്യപ്പെട്ടിട്ടും രഹസ്യമായിപ്പോലും ഷോപ്പ് തുറക്കാൻ മുടിവെട്ടുകാർ തയ്യാറാവുന്നില്ല. എങ്ങാനും പിടിക്കപ്പെട്ടാൽ വൻ തുക പിഴയൊടുക്കേണ്ടിവരും. കട്ടിംഗും ഷേവിംഗും കൂടി ഒരു തലയ്ക്ക് കിട്ടുന്നതാവട്ടെ 140 രൂപയാണ്.

സ്വയം വെട്ടി സാഹസികത കാണിച്ചാൽ അബദ്ധമാകുമോ എന്ന ഭയത്താൽ പലരും പരീക്ഷണത്തിന് മുതിരുന്നില്ല. അത്യാവശ്യ സാഹചര്യം പരിഗണിച്ച് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും മാനദണ്ഡങ്ങളോടെ ബാർബർ ഷോപ്പ് തുറക്കാൻ അനുമതി നൽകണമെന്നാണ് ബാർബർമാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം. ഗ്രാമീണ മേഖലയിൽ ചില ബാർബർമാർ അവരുടെ വീടുകളിൽ വച്ച് മുടി വെട്ടിക്കൊടുക്കുന്നുണ്ട്. എന്നാൽ നഗരപ്രദേശങ്ങളിൽ ഇതും നടക്കുന്നില്ല.

കല്യാണത്തിന് ഇളവ്

വിവാഹത്തിന് വേണ്ടി തയ്യാറെടുക്കുന്ന വധൂ - വരന്മാ‌ർക്ക് വേണ്ടി മുടിവെട്ടും ഫേഷ്യലും മേക്കപ്പും ചെയ്ത് കൊടുക്കാൻ ബ്യൂട്ടീഷ്യന്മാരെത്തുന്നുണ്ട്. അവരവരുടെ വീടുകളിലെത്തിയാണ് ഒരുക്കുന്നത്. മേക്കപ്പ് സാമഗ്രികൾ പലർക്ക് വേണ്ടി ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് വെല്ലുവിളി ആയതിനാൽ ഓരോരുത്തർക്കും പ്രത്യേകം സാധനങ്ങൾ ക്രമീകരിച്ചാണ് ഒരുക്കുന്നത്.

വളരുന്നു ചെലവും

കൊവിഡ് വന്നതോടെ ഒരു ഉപഭോക്താവിനായി 20 മുതൽ 30 രൂപ വരെ അധികമായി ചെലവഴിക്കേണ്ടി വരുന്നതായി ബാർബർമാർ പറയുന്നു. ഡിസ്പോസിബിൾ ബ്ലേഡ്, തുണി, പേപ്പ‌ർ ഷീറ്റ്, അണുനാശിനി എന്നിവയ്ക്ക് വേണ്ടിയാണ് കൂടുതൽ പണം ചെലവാകുന്നത്. ഭൂരിഭാഗം പേരും വാടകക്കെട്ടിടത്തിലാണ് കട നടത്തുന്നത്. ഇവയുടെ വാടകയും, കറന്റ് ചാർജും അടക്കം കുടിശ്ശികയാണ്. വായ്പ തിരിച്ചടവും മുടങ്ങി.

ബാർബർമാർക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കാൻ സർക്കാർ തയ്യാറാവണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പ്രവർത്തനാനുമതി നൽകണം

എസ്.മോഹനൻ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് ബാർബേഴ്സ് ആൻഡ് ബ്യൂട്ടീഷ്യൻസ് അസോസിയേഷ

നിരക്ക്:

 കട്ടിംഗ് - 80 (മുതിർന്നവർ), 70 (കുട്ടികൾ)  ഷേവിംഗ് - 60  കട്ടിംഗ് ആൻഡ് ഷേവിംഗ് - 140  താടി ഡ്രസിംഗ് - 70

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.