ആലപ്പുഴ: കൊവിഡ് മൂന്നാംതരംഗം ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കടുത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ. 18 വയസിൽ താഴെയുള്ളവർ വാക്സിൻ സ്വീകരിക്കാത്തതിനാൽ ഈ വിഭാഗക്കാർക്ക് രോഗ സാദ്ധ്യത കൂടുതലാണ്. ഇവരിൽ നിന്ന് രോഗം പകരാനുള്ള സാദ്ധ്യതയുമുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ
ഭക്ഷണം, കളിപ്പാട്ടം മുതലായവ പങ്കുവെയ്ക്കരുത്
അനാവശ്യ യാത്രകൾ ഒഴിവാക്കുക
ബന്ധുവീട് സന്ദർശനം, ആശുപത്രി സന്ദർശനം എന്നിവയ്ക്ക് കുഞ്ഞുങ്ങളെ കൂട്ടരുത്
പനി, മണമില്ലായ്മ, ക്ഷീണം എന്നിവ കണ്ടാൽ പരിശോധന നടത്തുക
കടകളിൽ സാധനങ്ങൾ വാങ്ങാൻ കുട്ടികളെ അയയ്ക്കരുത്
വീടുകളിലെ ട്യൂഷൻ സെന്ററുകളിൽ അയക്കരുത്
കുട്ടികൾക്കുള്ള അത്യാവശ്യ മരുന്നുകൾ വീട്ടിൽ കരുതുക
വീട്ടിലെ മുഴുവൻ മുതിർന്ന അംഗങ്ങളും വാക്സിൻ സ്വീകരിക്കുക
അയൽവക്കത്തുള്ള കുഞ്ഞുങ്ങളുമായി കളിക്കുന്നത് ഒഴിവാക്കുക
മുതിർന്നവർ കുട്ടികളം ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക
പൊതുചടങ്ങുകൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |