ആലപ്പുഴ: വള്ളികുന്നത്ത് ഭർത്തൃ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നവവധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യുംതും. സൈനികനായ വള്ളികുന്നം കടുവിനാൽ ലക്ഷ്മിഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര(19)യാണ് ചൊവ്വാഴ്ച തൂങ്ങിമരിച്ചത്. കഴിഞ്ഞ മാർച്ച് 21നായിരുന്നു ഇരുവരുടെയും വിവാഹം
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനാഫലം ഇന്നലെ വൈകിട്ട് ലഭിച്ചു. ഇന്ന് ആലപ്പുഴ മെഡിൽക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം. ഉത്തരാഖണ്ഡിൽ ജോലിയുള്ള ഭർത്താവ് വിഷ്ണു നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും. അന്വേഷണത്തിന്റെ ഭാഗമായി വള്ളികുന്നം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് വിഷ്ണുവിന്റെയും സുചിത്രയുടെയും ബന്ധുക്കളുടെ മൊഴിയെടുപ്പ് ആരംഭിച്ചു. വിഷ്ണുവിന്റെ അമ്മയുടെയും മറ്റു ബന്ധുക്കളുടെയും മൊഴിയെടുത്തു. സുചിത്രയുടെ അച്ഛൻ സുനിൽ, അമ്മ സുനിത എന്നിവരുടെ മൊഴി സംസ്കാരചടങ്ങുകൾക്കു ശേഷമേ രേഖപ്പെടുത്തുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും ചെങ്ങന്നൂർ ഡിവൈ എസ്.പി പി.ആർ.ജോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |