ആലപ്പുഴ: നഗരസഭാ പ്രദേശത്ത് ഛർദ്ദിയും വയറിളക്കവും ബാധിച്ച് ഇന്നലെ 110 പേർകൂടി ചികിത്സതേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിൽ 12 പേർക്ക് വയറിളക്കം മാത്രവും ഏഴ് പേർക്ക് ചർദ്ദിയും വയറിളക്കവും 91 പേർക്ക് ചർദ്ദി മാത്രവുമുണ്ട്. 259 പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്. കുടിവെള്ളത്തിൽ നിന്നുതന്നെയാണ് രോഗബാധയെന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളിൽ നിന്നു കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു പരിശോധിച്ചു വരികയാണ്. വിശദ പരിശോധനയ്ക്കായി സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്കും അയച്ചിട്ടുണ്ട്. ഇന്നലെ നഗരത്തിലെ സക്കറിയ ബസാർ, വലിയകുളം, ലജ്നത്ത്, തിരുവമ്പാടി, ചന്ദനക്കാവ് പ്രദേശങ്ങളിൽ നിന്ന് കുടിവെള്ള സാമ്പിളുകൾ വീണ്ടും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം ഇന്ന് വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |