കായംകുളം: കായംകുളം നഗരസഭയിൽ ഓൺ ലൈനായി നടന്ന കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുകയും ചെയർപേഴ്സനേയും സെക്രറിയേയും തടഞ്ഞുവെയ്ക്കുന്നതിനിടയിൽ ജീവനക്കാരിയെ ആക്രമിയ്ക്കുകയും ചെയ്ത സംഭവത്തിൽ പതിമൂന്ന് യു ഡി എഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കായംകുളം പൊലീസ് കേസെടുത്തു
കെ പുഷ്പദാസ്, എ ജെ ഷാജഹാൻ, പി സി റോയി, എ പി ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, സി എസ് ബാഷ, ബിധു രാഘവൻ, ലേഖാ സോമരാജൻ,ഗീത, അംബിക, ആർ സുമിത്രൻ, പി കെ അമ്പിളി,നസീമ എന്നിവർക്കെതിരെയാണ് കേസെടുത്തത് വനിതാ ജീവനക്കാരിയുടെ ജോലി തടസപ്പെടുത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു
നഗരസഭയിലെ അനധികൃത മരം മുറി സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു യു. ഡി.എഫ് കായംകുളം നഗരസഭാ ചെയർപേഴ്സൺ പി.ശശികലയെയും സെക്രട്ടറിയേയും ഉപരോധിച്ചത് . മിനിട്സ് രേഖപ്പെടുത്തിക്കൊണ്ടിരുന്ന ക്ലാർക്കായ സാജിത യുടെ കൈയ്യിൽ കൗൺസിലറായ നവാസ് മുണ്ടകത്തിൽ ബലമായി കയറിപിടിച്ച് നോട്ടീസ് തട്ടിയെടുത്തു. കഴിഞ്ഞ പന്ത്രണ്ടാം തീയതിയും ഇയാൾ സാജിതയെ തടഞ്ഞ് വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ജീവനക്കാർ പറയുന്നു.
ഇതേതുടർന്ന് നിയമ നടപടി സ്വീകരിക്കുന്നതുവരെ ജീവനക്കാർ പണിമുടക്കിലായിരുന്നു
ഓൺലൈൻ കൗൺസിൽ യോഗത്തിൽ അഴിമതി നിറഞ്ഞ ഒട്ടേറെ അജണ്ടകൾ ഉണ്ടാരുന്നതായി യു. ഡി.എഫ് ആരോപിയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |