SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.30 PM IST

ഒറ്റക്കല്ല; ഒപ്പമുണ്ട് സ്‌നേഹിത

s

ആലപ്പുഴ : അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങാവുകയാണ് കുടുംബശ്രീ മിഷന്റെ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് പദ്ധതി. ജില്ലയിൽ 2017ൽ ആരംഭിച്ച സ്‌നേഹിതയിൽ ഇതുവരെ 1397 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൗൺസിലിംഗും
നിയമസഹായവും അടക്കമുള്ള നടപടികൾ സ്നേഹിത ഉറപ്പാക്കുന്നുണ്ട്. 24 മണിക്കൂറും കൗൺസിലിംഗ്
സഹായവും താൽക്കാലിക താമസവും നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ജെൻഡർ റിസോഴ്‌സ് സെന്ററുകളുടെ ജില്ലാ കേന്ദ്രം കൂടിയാണ് സ്‌നേഹിത. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കും ആത്മഹത്യാപ്രവണതയുള്ളവർക്കും ഫലപ്രദമായ
കൗൺസിലിംഗ് സൗകര്യവുമുണ്ടാകും. സ്ത്രീകൾക്കായുള്ള വിവിധ സർക്കാർ പദ്ധതികളെയും
സംരംഭങ്ങളെയും കുറിച്ച് ബോധവൽക്കരണവും നൽകുന്നുണ്ട്. ജില്ലയിൽ
ഇതുവരെ 3537 പേർക്ക് സ്‌നേഹിതയിലൂടെ സഹായം ലഭിച്ചു. 54 ജൻഡർ റിസോഴ്‌സ് സെന്ററുകൾ കേന്ദ്രീകരിച്ചു സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കാമ്പയിനുകളും ബോധവത്ക്കരണ പരിപാടികളും നടത്തുന്നുണ്ട്. 5 സ്‌കൂളുകളിൽ സ്‌നേഹിത@സ്‌കൂൾപദ്ധതിയും നടത്തുന്നു.

ആലപ്പുഴ കളക്ടറേറ്റിനു സമീപം ട്രാഫിക് പൊലീസ് സ്‌റ്റേഷന് എതിർവശത്താണ് സ്‌നേഹിത സ്ഥിതി ചെയ്യുന്നത്

സ്നേഹിതയുടെ സേവനങ്ങൾ

 24 മണിക്കൂറും കൗൺസിലിംഗ് സേവനം

വീടുകളിൽ താമസിക്കാനാവാത്ത
സ്ത്രീകൾക്ക് താത്കാലിക താമസ സൗകര്യമൊരുക്കും

 ആവശ്യമുള്ളവർക്ക് വൈദ്യസഹായം

3537 : ജില്ലയിൽ ഇതുവരെ സ്നേഹിതയിലൂടെ സഹായം ലഭിച്ചവർ

സ്നേഹിതയിൽ വിളിക്കാം

180042520002 (ടോൾഫ്രീ)

0477 2230912

കേസുകൾ

(2017-18) (2018-19) (2019-20) (2020-21) എന്ന ക്രമത്തിൽ

നേരിട്ടെത്തിയ കേസുകൾ

65 - 154 - 237 - 106

ഫോൺ മുഖേന ലഭിച്ചത്

101 - 187 - 283 - 264

ഗാർഹിക പീഡനം

17 - 66 - 49 - 31

കൗൺസിലിംഗ്‌ ആവശ്യമുള്ളവ

32 - 71 - 199 - 292

താത്കാലിക അഭയം

166 - 189 - 182 - 69

2017 മുതൽ ഗാർഹിക പീഡനങ്ങൾക്ക് പുറമേ 6 പോക്‌സോ
കേസുകളും 9 സൈബർ കേസുകളും സ്നേഹിതയുടെ സഹായം തേടിയെത്തി. ഇതുവരെ 606 പേർക്ക് താൽക്കാലിക അഭയം ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നിയമസഹായവും കൗൺസിലിംഗും ലഭ്യമാക്കി അതിജീവനത്തിന്റെ പാതയിലെത്തിക്കുകയാണ് സ്നേഹിതയുടെ ലക്ഷ്യം

- സുനിത, ജെൻഡർ ജില്ലാ പ്രൊഗ്രാം മാനേജർ


.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.