SignIn
Kerala Kaumudi Online
Saturday, 20 April 2024 6.59 AM IST

യുവാവിന് ക്വട്ടേഷൻ സംഘത്തിന്റെ മർദ്ദനം: ഒരാൾകൂടി പിടിയിൽ

photo

ചേർത്തല:യുവാവിനെ തന്ത്റപൂർവം ചേർത്തലയിലെത്തിച്ച് ക്വട്ടേഷൻ സംഘത്തിന് കൈമാറി മർദ്ദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിലായി. കൊലക്കേസിലടക്കം നിരവധി കേസുകളിലെ പ്രതിയായ ചേർത്തലതെക്ക് 15-ാം വാർഡ് കൊല്ലമ്മാപറമ്പ് കുരുട്‌ സതീഷ് എന്നുവിളിക്കുന്ന സതീഷി(30)നെയാണ് പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് സംഘം പിൻതുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.ഇതോടെ സംഭവത്തിൽ അറസ്​റ്റിലായവരുടെ എണ്ണം 12 ആയി.
അക്രമത്തിന്റെ ആസൂത്രണമടക്കം നടത്തിയ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി മധുവിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.ഇയാൾ സംസ്ഥാനം വിട്ടതായാണ് സൂചന.മൊബൈൽഫോൺ വിളികൾ ഉൾപ്പെടെ പിൻതുടർന്നാണ് അന്വേഷണം.
എറണാകുളം കാക്കനാട്ട് സ്വകാര്യ ഹോസ്​റ്റൽ നടത്തിപ്പിലെ തർക്കത്തെ തുടർന്നാണ് പത്തനംതിട്ട സ്വദേശി അരുൺകോശിയെ ചേർത്തലയിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചത്.ജൂൺ 24ന് കാക്കനാട്ടുനിന്ന് അരുണിനെ തന്ത്റപൂർവം ചേർത്തലയിലെത്തിച്ചാണ് ക്വട്ടേഷൻ സംഘത്തിനു കൈമാറിയത്.ചേർത്തലതെക്ക് ചക്കനാട്ട് രാത്രിയിലെത്തിച്ചായിരുന്നു മർദ്ദനം.അവശനായ അരുൺ ഓടിരക്ഷപെട്ട് സമീപത്തെ വീട്ടിൽ എത്തി അവരോട് പറഞ്ഞപ്പോഴാണ് മർദ്ദനവിവരം പുറത്തറിയുന്നത്.അർത്തുങ്കൽ സ്​റ്റേഷൻ ഓഫീസർ പി.ജി.മധു,എസ്‌ഐ.ജെ.ജേക്കബ്,ഗ്രേഡ് എസ്.ഐ മഹേഷ്,സേവ്യർ,ഷാം,ഗിരീഷ് എന്നിവരാണ് സതീഷിനെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.