SignIn
Kerala Kaumudi Online
Thursday, 25 April 2024 7.29 PM IST

സ്റ്റോക്ക് തീർന്നു, വാക്സിന് നെട്ടോട്ടം

vaccine

 ഇന്നെത്തുമെന്ന് പ്രതീക്ഷ

ആലപ്പുഴ: കൊവിഡ് വാക്സിൻ സ്റ്റോക്ക് തീർന്നതോടെ ജില്ലയിൽ വാക്സിനേഷൻ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുടങ്ങി. ഇന്ന് പുലർച്ചയോടെ കൂടുതൽ വാക്സിനെത്തുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ. വാക്സിൻ എത്തിയില്ലെങ്കിൽ ഇന്നും വാക്സിനേഷൻ മുടങ്ങും.

സംസ്ഥാന തലത്തിൽ കൂടുതൽ വാക്സിനെത്തിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് കൂടുതൽ പേരെത്തിയതോടെയാണ് സ്റ്റോക്ക് തീർന്നത്.

ഇതിനാനുപാതികമായി വാക്സിനെത്തിക്കുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായി. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വാക്സിൻ ഇല്ലെങ്കിലും സ്വകാര്യ ആശുപത്രികളിൽ സുലഭമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്ന വാക്സിന് സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 740 രൂപ നൽകണം.


രംഗത്തില്ലാതെ ആശാവർക്കർമാർ

ആരോഗ്യ പ്രവർത്തകരായ ആശാ വർക്കർമാർ തങ്ങളുടെ പരിധിയിലെ പ്രായമായവരെ കണ്ടെത്തി വാക്സിനേഷൻ നൽകുന്നില്ലെന്ന് ആരോപണമുണ്ട്. ആശാവർക്കർമാർ അങ്കണവാടി ജീവനക്കാരെ ചുമതലപ്പെടുത്തി കൈയൊഴിയുകയാണ്. ഓണറേറിയത്തിന് പുറമേ കൊവിഡ് റിസ്ക് അലവൻസും ഇവർക്ക് നൽകുന്നുണ്ട്.

''

ജില്ലയിൽ വാക്സിനെടുക്കാനുള്ളവരിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർ ഒരുലക്ഷത്തിലധികമാണ്. ഒന്നാം ഡോസ് കിട്ടാത്തവരാണ് കൂടുതലും. പുതുതായി വാക്സിനെത്തുമ്പോൾ ഇവർക്ക് മുൻഗണന നൽകണം.

ജില്ലാ ഭരണകൂടം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.