മുതുകുളം: കായംകുളം പൊഴിയുടെ സമീപം അപകടത്തിൽപ്പെട്ട മത്സ്യബന്ധന ബോട്ട് ആറാട്ടുപുഴ പെരുമ്പള്ളി തീരത്ത് ഒഴുകിയെത്തി. പൊഴിയിൽ നിന്ന് നാലര കിലോമീറ്റർ അകലെ പെരുമ്പള്ളി ജങ്കാർ ജംഗ്ഷന് തെക്കായിട്ടാണ് തകർന്ന ബോട്ട് നാട്ടുകാർ കണ്ടെത്തിയത്. പ്രദേശവാസികളായ വൈശാന്ത്, കൊച്ചുരാജൻ, ഉദയകുമാർ എന്നീ മത്സ്യത്തൊഴിലാളികൾ ചേർന്ന് ബോട്ട് കരയ്ക്കടുപ്പിച്ചു. തടികൊണ്ട് നിർമ്മിച്ച ബോട്ടിൽ എൻജിനുൾപ്പെടെ പൂർണമായും നശിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് ചെറിയഴീക്കൽ സ്വദേശിയുടെ 'കീർത്തന' ബോട്ട് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ബോട്ടിലെ സ്രാങ്ക് ആലപ്പാട് ശ്രായിക്കാട്ട് കാവിൻതറയിൽ സുഭാഷ് (58) മരിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റ് ഏഴുപേർ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |