ആലപ്പുഴ: ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, കച്ചവടം തിരിച്ചുപിടിക്കാനുള്ള ആവേശത്തിൽ വ്യാപാരികളും സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കിൽ പൊതുജനവും ഇറങ്ങിത്തിരിച്ചതോടെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനാനുമതിക്ക് സർട്ടിഫിക്കറ്റ് പരിശോധന ഇല്ലാതായി.
തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന കടകളിൽ ടോക്കൺ നൽകിയാണ് ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നത്. എങ്കിലും കടകൾക്കുള്ളിലെ തിരക്കിന് കുറവുണ്ടാകാറില്ല. സ്ഥാപനത്തിലെത്തുന്നവരുടെ പേരും ഫോൺ നമ്പരും എഴുതി വാങ്ങുന്ന പതിവ് പോലും ഓണത്തിരക്കിൽ മറക്കുകയാണ്.
ഓണക്കോടി ഓൺലൈനിൽ
വലിയ ഇടവേളയ്ക്ക് ശേഷം വസ്ത്ര വിപണിയിലും ഉണർവ് പ്രകടമായി. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കടകളിൽ ഫാഷൻ വസ്ത്രങ്ങളുടെ പുതിയ സ്റ്റോക്കും എത്തുന്നുണ്ട്. ഇതിന് പുറമേ വസ്ത്ര വ്യാപാര രംഗത്തുള്ള ഓൺലൈൻ സൈറ്റുകളിലും കച്ചവടം വർദ്ധിച്ചു. കടകളിൽ പോകുന്നതിന് പകരം ഭൂരിഭാഗം പേരും ഓൺലൈൻ വിപണിയെ ആശ്രയിച്ചാണ് ഓണക്കോടി സ്വന്തമാക്കുന്നത്.
''
ഏറെ നാൾ കാത്തിരുന്ന ശേഷമാണ് മികച്ചൊരു സീസൺ ലഭിക്കുന്നത്. ഓൺലൈൻ സൈറ്റുകളുടെ കടന്നുകയറ്റം കച്ചവടത്തെ ബാധിക്കുന്നുണ്ട്.
ഫൈസൽ, വ്യാപാരി
''
ഇന്നലെ പകൽ മൂന്ന് വസ്ത്രശാലകളിൽ കയറിയിറങ്ങി. ഒരു സ്ഥലത്ത് പോലും രേഖകൾ ആവശ്യപ്പെട്ടില്ല.
രാധിക, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |