ചാരുംമൂട്: ഡബ്ല്യു.ഐ.പി. ആർ. മാനദണ്ഡം നോക്കി വ്യാപാരശാലകളെ ഏരിയ തിരിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിലും വാർഡുകൾ ഒന്നടങ്കം അടച്ചിട്ട് കൊണ്ടും വേർതിരിക്കുന്നത് പ്രായോഗികമല്ലന്ന് വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂപ്പർ കണ്ടെയ്ൻമെന്റ് സോണുകളായി വേർതിരിച്ച് നിയന്ത്രണം നടപ്പിലാക്കണം.
ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോൾ ഒഴിപ്പിക്കപ്പെടുന്നവരുടെ ബാക്കി വരുന്ന കുറഞ്ഞ സ്ഥലങ്ങളിൽ കടമുറി നിർമ്മിച്ച് വ്യാപാരം ചെയ്യാൻ അനുവദിക്കണം. ഇതിനായി കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് അനുവദിക്കണം. എ.സി.റോഡിന്റെ പുനർനിർമ്മാണത്തിലും , അരൂർ മുതൽ തുറവൂർ വരെ പല ഭാഗത്തായി നടക്കാൻ പോകുന്ന ഫ്ലൈ ഓവർ നിർമ്മാണത്തിലും നിലവിലെ വ്യാപാരശാലകൾക്കും വ്യാപാരികൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും രാജു അപ്സര പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽ രാജ്, ട്രഷറർ ജേക്കബ് ജോൺ ,ജില്ലാ വൈസ് പ്രസിഡന്റ് മാരായ വർഗ്ഗീസ് വല്ലാക്കൽ, സജു പാർത്ഥസാരഥി, കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ്, എ.എം.ഷെരീഫ്, യു.സി. ഷാജി, ഹരിനാരായണൻ , ജില്ലാ സെക്രട്ടറിമാരായ ഐ.ഹലീൽ , പി.സി. ഗോപാലകൃഷ്ണൻ , അബ്ദുൾ റഷീദ്, നസീർ പുന്നക്കൽ , എ.കെ.ഷംസുദ്ദീൻ, സുനീർ ഇസ്മയിൽ , ടോമി പുലിക്കാട്ടിൽ, അശോകപ്പണിക്കർ, ബി. മെഹബൂബ്, സിനിൽ സബാദ്, ടി.ഡി. പ്രകാശൻ അതിൽ അമ്പിളി , സലാമത്ത്, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |