# പഞ്ചായത്തുകളിൽ പ്രവർത്തനം ഊർജ്ജിതം
ആലപ്പുഴ: നാളികേര ഉത്പാദനം ശാസ്ത്രീയമായി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ കേരഗ്രാമം പദ്ധതി ജില്ലയിൽ തെങ്ങോളം പൊക്കത്തിൽ. പദ്ധതിക്ക് തുടക്കം കുറിച്ച ഭരണിക്കാവ്, വള്ളികുന്നം പഞ്ചായത്തുകളിൽ പ്രവർത്തനം മൂന്നാം വർഷത്തിലേയ്ക്ക് കടന്നു.
ആദ്യഘട്ടത്തിൽ 5,17,000 രൂപയുടെ പ്രവർത്തനങ്ങളാണ് നടന്നത്. പദ്ധതിയുടെ ഭാഗമായി ഗുണമേന്മയില്ലാത്തതും മണ്ഡരി തുടങ്ങിയ രോഗങ്ങൾ ബാധിച്ചതുമായ തെങ്ങുകൾ വെട്ടിമാറ്റി. തടമൊരുക്കുന്നതിന് തെങ്ങൊന്നിന് 75 രൂപ വിതം ധനസഹായവും നൽകി. സബ്സിഡി ഇനത്തിൽ ഡോളോമൈറ്റ്, പൊട്ടാസ്യം, വളങ്ങൾ എന്നിവയും വിതരണം ചെയ്തു.
വാർഡ് തല കൺവീനർമാരാണ് നേതൃത്വം നൽകുന്നത്. മൂന്നാം വർഷത്തിൽ കർഷകരിൽ നിന്ന് പുതിയ അപേക്ഷകൾ ക്ഷണിച്ചു. തടമെടുത്ത് ജൈവവളം, പൊട്ടാഷ് എന്നിവ ഇട്ട കർഷകർക്ക് തെങ്ങൊന്നിന് പരമാവധി 15 രൂപ വരെ സബ്‌സിഡി ലഭിക്കും. മുൻ വർഷങ്ങളിൽ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കും ഈ വർഷം അപേക്ഷിക്കാം.
ഈ വർഷം നടപ്പാക്കുന്നത്
1. ജനകീയാസൂത്രണ പദ്ധതിയിൽ സബ്‌സിഡി നിരക്കിൽ നാടൻ തെങ്ങിൻ തൈകൾ ലഭ്യമാക്കുക
2. കീടരോഗബാധയേറ്റ് നശിച്ച തെങ്ങുകൾ മുറിച്ചുമാറ്റുക
3. വളക്കുഴികളിൽ കൊമ്പൻ ചെല്ലി പുഴുക്കളെ നിയന്ത്രിക്കാൻ പച്ചക്കുമിൾ (മെറ്റാ റൈസിയം) പ്രയോഗിക്കുക
പദ്ധതിയിലുള്ള കർഷകർ: 4,000
ധനസഹായം
ജൈവമാലിന്യ കമ്പോസ്റ്റ്: ₹ 80,000
കുളം / കുഴൽ കിണർ നിർമ്മാണം: 5 ലക്ഷം
വിതരണം ചെയ്ത തെങ്ങ് കയറ്റയന്ത്രം: 122 (2,000 രൂപ സബ്സിഡി)
''
പദ്ധതിയിലൂടെ ഗുണമേന്മയില്ലാത്ത, രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റാനും മറ്റ് തെങ്ങുകളിലേയ്ക്ക് രോഗം പടരുന്നത് തടയാനും സാധിച്ചു. കൂടുതൽ കർഷകരെ തെങ്ങ് കൃഷിയിലേക്ക് കൊണ്ടുവരാനായി.
ഷാനിദ ബീവി, പൂജ
വള്ളികുന്നം - ഭരണിക്കാവ് കൃഷി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |