SignIn
Kerala Kaumudi Online
Thursday, 18 April 2024 11.49 PM IST

ചോദ്യചിഹ്നമായി മൃഗസംരക്ഷണം

dog

ആലപ്പുഴ: നഗരത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം നൽകി കൊന്നൊടുക്കിയ സംഭവം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴും, പ്രതികൾ കാണാമറയത്ത് . മണ്ണഞ്ചേരിയിലും തുറവൂരിലും ചേർത്തലയിലും മൃഗങ്ങൾക്കെതിരെ നടന്ന അക്രമങ്ങൾ ഒറ്റക്കോളം വാർത്തയിൽ ഒതുങ്ങിയതല്ലാതെ നടപടികളൊന്നുമുണ്ടായില്ല.

മൃഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് തടയിടുന്നതിനായുള്ള സൊസൈറ്റി ഫോർ പ്രിവെൻഷൻ ഒഫ് ക്രുവെൽടി ടു ആനിമൽ (എസ്.പി.സി.എ) എന്ന സംഘടനയുടെ പ്രവർത്തനം താളം തെറ്റിയതോടെയാണ് ജില്ലയിൽ അക്രമ സംഭവങ്ങൾ വർദ്ധിച്ചതെന്ന് മൃഗസ്നേഹികൾ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായും, മൃഗസംരക്ഷണ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ സെക്രട്ടറിയായും വരുന്നതാണ് അതത് ജില്ലകളിലെ എസ്.പി.സി.എ കമ്മിറ്റി. ഇൻസ്പെക്ടർ, ജൂനിയർ ഇൻസ്പെക്ടർ, ഓഫീസ് സ്റ്റാഫ് എന്നിങ്ങനെ മൂന്ന് തസ്തികകളുമുണ്ട്. മൃഗക്ഷേമവുമായി ബന്ധപ്പെട്ടവരെയാണ് ഈ തസ്തികകളിൽ നിയമിക്കുക. മൃഗങ്ങളെ ഉപദ്രവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സൊസൈറ്റിക്ക് സ്വമേധയാ കേസെടുത്ത് പ്രതികളെ കോടതിയിലെത്തിച്ച് തക്കതായ ശിക്ഷ വാങ്ങി നൽകാൻ കഴിയും.

ഷെൽട്ടർ ഹോമില്ല

അപകടത്തിൽ പരിക്കേറ്റും ചികിത്സാർത്ഥവും മാറ്റി പാർപ്പിക്കേണ്ട മൃഗങ്ങൾക്ക് വേണ്ടി ഷെൽട്ടർ ഹോമില്ലാത്തതാണ് ജില്ലയിൽ തങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മൃഗസ്നേഹികൾ പറയുന്നു. ധാരാളം പുറമ്പോക്ക് സ്ഥലമുള്ള തദ്ദേശ സ്ഥാപനങ്ങളെങ്കിലും ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ മുൻകൈ എടുക്കണം. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് അടക്കമുള്ളവ ലഭിക്കാത്തതിനാൽ പലപ്പോഴും സ്വകാര്യ ക്ലിനിക്കുകളിലേക്ക് മൃഗങ്ങളെ എത്തിക്കേണ്ടി വരുന്നതായും പരാതിയുണ്ട്.

മൃഗങ്ങളെ ഉപദ്രവിച്ചാൽ പിഴ 50 രൂപ

കേസിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനും, കോടതിയും കയറിയിറങ്ങുന്ന ബുദ്ധിമുട്ട് മാറ്റിനിർത്തിയാൽ കാര്യമായ പിഴയോ ശിക്ഷയോ ഇല്ലാത്തതാണ് മൃഗങ്ങൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം. മൃഗങ്ങളെ ഉപദ്രവിച്ചാൽ 50 രൂപ മാത്രമാണ് പിഴ.

തെളിവ് സഹിതം പരാതി നൽകിയാലും നടപടിയില്ലാത്ത അവസ്ഥയാണ്. മൃഗങ്ങൾക്കായി അടിയന്തരമായി ഷെൽട്ടർ ഹോം സ്ഥാപിക്കണം. പിഴയും ശിക്ഷയും വർദ്ധിപ്പിച്ചാൽ ഒരു പരിധിവരെ അക്രമങ്ങൾ കുറയ്ക്കാനായേക്കും

- പി.ജി.സതീഷ്കുമാ‌ർ, അനിമൽ പെറ്റ് ലവേഴ്സ് സംഘടന

വൈകാതെ തന്നെ എസ്.പി.സി.എ പുനഃസംഘടിപ്പിച്ച് പ്രവർത്തനം ഊർജ്ജിതമാക്കും. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ സംരക്ഷിച്ച് ഭക്ഷണം നൽകുന്നതിനായി പഞ്ചായത്ത് തലത്തിൽ ഒരോ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ആലോചനയിലാണ്

- ജില്ലാ പഞ്ചായത്ത് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.