ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രാഥമികാശുപത്രി മുതൽ ജനറൽ ആശുപത്രിയിൽ വരെ കൊവിഡ് രോഗികൾക്കും ഇതര രോഗികൾക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആക്ഷേപം.
ആശുപത്രികളിൽ ഓപ്പറേഷൻ തീയേറ്ററുകളും പ്രവർത്തിക്കുന്നില്ല. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിരക്ക് വർദ്ധിച്ചു. മെഡിക്കൽ കോളേജിൽ ആകെയുള്ള കിടക്കുകളുടെ മൂന്നിലൊന്ന് ഭാഗവും കൊവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയെങ്കിലും രണ്ട് മാസത്തിന് ശേഷം എല്ലാ രോഗികൾക്കും ചികിത്സാ സൗകര്യം ഏർപ്പെടുത്തിയതോടെയാണ് വേണ്ടത്ര പരിചരണം കിട്ടാതായത്.
വയറുവേദനയുമായി എത്തുന്ന രോഗികളെ പോലും മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുകയാണ്. ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. എട്ടുമാസം മുമ്പ് അടച്ച ഓപ്പറേഷൻ തീയേറ്റർ ഇതുവരെ പ്രവർത്തന സജ്ജമായിട്ടില്ല. താലൂക്ക് ജില്ലാ ആശുപത്രികളിൽ മാവേലിക്കരയിൽ മാത്രമാണ് മികച്ച ചികിത്സ ലഭിക്കുന്നത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച കൊവിഡ് വാർഡ് പൂർണമായും പ്രവർത്തന സജ്ജമല്ല.
ദുരിതം മെഡിക്കൽ കോളേജിന്
അത്യാസന്ന നിലയിലെത്തുന്ന സി കാറ്റഗറിയിലുള്ള കൊവിഡ് രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിക്കാനായിരുന്നു ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാലിപ്പോൾ കൂടുതലായെത്തുന്നത് എ, ബി കാറ്റഗറിയിലുള്ള രോഗികളാണ്. ചികിത്സ നിഷേധിക്കാനാകാത്തതിനാൽ ഇവരെയും അഡ്മിറ്റ് ചെയ്യുകയാണ്.
ആകെ കിടക്കകൾ: 1,200
കൊവിഡ് രോഗികൾക്കുള്ള കിടക്ക: 387
വാർഡുകൾ: 05
"
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ സി കാറ്റഗറി രോഗികളെ മാത്രമേ മെഡിക്കൽ കോളേജിലേയ്ക്ക് അയയ്ക്കാവൂ എന്ന് നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കപ്പെട്ടില്ല.
മെഡിക്കൽ കോളേജ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |