ആലപ്പുഴ: സുരക്ഷാ സംവിധാനമില്ലാതെ ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന ആക്രിക്കട നിയമാനുസരണം ലൈസൻസ് ലഭിച്ച ശേഷം പ്രവർത്തിപ്പിച്ചാൽ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പ്രദേശവാസികൾക്കും ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സ്ഥാപനം പ്രവർത്തിപ്പിക്കരുതെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. സ്ഥാപനം നിയമം ലംഘിക്കുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കണം. കുമാരപുരം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന രണ്ട് ആക്രി കടകൾക്കെതിരെ പ്രദേശവാസിയായ ശാന്തകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |