# ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്നു
ആലപ്പുഴ: സ്ത്രീധന പീഡന മരണങ്ങൾ ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് ഗാർഹിക പീഡനത്തിനും സ്ത്രീകൾ നേരിടുന്ന ദുരിതങ്ങൾക്കും കുറവില്ലെന്ന് 'അപരാജിത'യിലെത്തുന്ന പരാതികളുടെ എണ്ണം സൂചിപ്പിക്കുന്നു. സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് അപരാജിത.
സംസ്ഥാന തലത്തിൽ കഴിഞ്ഞ ജൂണിലാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ ഇതിന് ഒരു വർഷം മുമ്പ് തന്നെ 'അപരാജിത ഈസ് ഓൺലൈൻ' എന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിദിനം 50 മുതൽ 60 സ്ത്രീകൾ വരെ ദിവസേന പരാതി ബോധിപ്പിക്കാൻ വിളിക്കുന്നുണ്ടെന്ന് അപരാജിത അധികൃതർ പറയുന്നു.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നത് സ്റ്റേറ്റ് നോഡൽ ഓഫീസറായ ആർ. നിശാന്തിനിയാണ്. ഇവർക്ക് കീഴിൽ ഒരു വനിതാ എസ്.ഐയുമുണ്ട്.
വൈകാതെ പരിഹാരം
അപരാജിതയുടെ നമ്പരിലേക്ക് വിളിക്കുന്ന ഭൂരിഭാഗം പേരും വിശദമായി സംസാരിക്കുന്നുണ്ട്. അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട കേസുകൾ പിങ്ക് പൊലീസിലോ, കൺട്രോൾ റൂമിലോ വേഗത്തിൽ റിപ്പോർട്ട് ചെയ്യും. മറ്റ് കേസുകൾ പരാതിക്കാരുടെ സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും.
പീഡനം വീട്ടിനുള്ളിൽ നിന്ന്
1. ഗാർഹിക പീഡന പരാതികളാണ് 90 ശതമാനവും
2. സ്ത്രീധനത്തിന്റെ പേരിലാണ് ചൂഷണം
3. മനസമാധാനം നൽകാതെ ഭർത്താവും ഭർതൃ വീട്ടുകാരും
4. സോഷ്യൽ മീഡിയവഴിയുള്ള അപമാനിക്കൽ രണ്ടം സ്ഥാനത്ത്
ദിവസേന പരാതികൾ: 50 - 60
അറിയിക്കേണ്ട നമ്പർ: 9497999955
കൺട്രോൾ റൂം: 24 മണിക്കൂറും
എല്ലാ ജില്ലകളിലും ഡൊമസ്റ്റിക് സൊല്യൂഷൻ സെന്റർ
പരാതികൾ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേൾക്കും
"
പരാതികൾ തുറന്ന് പറയുന്നവരുടെ എണ്ണം വർദ്ധിച്ചു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ നിന്നാണ് കൂടുതൽ പരാതികൾ. കേസിന്റെ സ്വഭാവം അനുസരിച്ച് വേഗം നടപടി സ്വീകരിക്കും.
എസ്.ഐ, അപരാജിത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |