ചേർത്തല: തൈക്കാട്ടുശേരിയിലെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന നട്ടാൽ കുരുക്കാത്ത നുണയാണെന്ന് സി.പി.എം എരിയാ സെക്രട്ടറി കെ.രാജപ്പൻനായർ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തെത്തുടർന്ന് ഉത്സാഹം ചോർന്ന അണികൾക്ക് ആവേശം പകരുകയെന്ന ശ്രമം മാത്രമാണ് ഇതിന് പിന്നിൽ. എന്താണ് കൊലപാതകത്തിനാടിസ്ഥാനം എന്ന് വളരെ വ്യക്തമായി മാദ്ധ്യമ വാർത്തകളിലൂടെ പുറത്തു വന്നിട്ടുണ്ട്.
ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം അയച്ചതിനെത്തുടർന്ന് സുഹൃത്തുക്കളായവർ തമ്മിലുണ്ടായ സംഘർഷത്തിലാണ് കൊലപാതകം നടന്നതെന്ന് എല്ലാവർക്കുമറിയാം. ഇതിനെ രാഷ്ട്രീയവത്കരിച്ചു നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പ്രതികളെ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി യുടെയും തത്പ്പരകക്ഷികളുടെയും ദുഷ്പ്രചരണങ്ങളിൽ കുടുങ്ങരുതെന്നും സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി സെക്രട്ടറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |