ആലപ്പുഴ: നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി, പുനർഗേഹം പദ്ധതി വഴി പൂർത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ ഭവനങ്ങളുടെ താക്കോൽ ദാനവും വ്യക്തിഗത ഗുണഭോക്താക്കൾ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി സർക്കാർ സഹായത്തോടെ നിർമ്മിച്ച ഭവനങ്ങളുടെ ഗൃഹപ്രവേശനവും ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാതല ഉദ്ഘാടനം പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ.വാസവൻ ഗുണഭോക്താക്കൾക്ക് താക്കോൽ നൽകി നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി വിശിഷ്ടാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ എ.അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലയിലെ 34 ഗുണഭോക്താക്കൾക്കാണ് താക്കോൽ കൈമാറുക. അതത് മണ്ഡലങ്ങളിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. വ്യക്തിഗത ഭവനങ്ങൾക്ക് പുറമേ ജില്ലയിൽ പുറക്കാട് വില്ലേജിൽ മണ്ണുംപുറത്ത് 228 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭവന സമുച്ചയത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. സംസ്ഥാനത്ത് 2450 കോടി രൂപയുടെ പദ്ധതിയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്.
₹2450 കോടി : സംസ്ഥാനത്ത് പുനർഗേഹം പദ്ധതിക്ക് അനുവദിച്ചത്
പുനർഗേഹം പദ്ധതി ജില്ലയിൽ
303 :കെട്ടിട സമുച്ചയങ്ങളിൽ പൂർത്തീകരിച്ചത് 303 വീടുകൾ
308 :സർക്കാർ സഹായത്തോടെ ഗുണഭോക്താക്കൾ നിർമ്മിച്ചത് : വീടുകൾ
50 :മാറ്റി പാർപ്പിക്കുന്നത് 50 മീറ്റർ വേലിയേറ്റ പരിധിക്കുള്ളിൽ താമസിക്കുന്നവരെ
10 :ഭൂമി വാങ്ങി വീട് നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയുടെ ധനസഹായം
വേലിയേറ്റ പരിധിയിലെ കുടുംബങ്ങൾ
50 മീറ്റർ വേലിയേറ്റ പരിധിക്കുള്ളിൽ 4660 കുടുംബങ്ങൾ
1641 കുടുംബങ്ങൾ മാറി താമസിക്കാൻ തയ്യാറായി
588 പേരുടെ ഭൂമി ജില്ലാതല അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചു
456 പേർ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു
168 പേർ പദ്ധതി ധനസഹായം പൂർണമായും കൈപ്പറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |