SignIn
Kerala Kaumudi Online
Thursday, 25 April 2024 7.19 AM IST

തിരശീല ഉയരാൻ കാത്ത് കലാപരിശീലകർ

chilanka

ആലപ്പുഴ: സ്കൂൾ തുറന്നേക്കുമെന്ന് പ്രഖ്യാപനം വന്നതോടെ തിരശീലയ്ക്ക് പിന്നിൽ കലാപരിശീലകർക്ക് പ്രതീക്ഷയുടെ നാളുകൾ. കൊവിഡിനെ തുടർന്ന് വേദികൾക്ക് തിരശീല വീണിട്ട് രണ്ട് വർഷമായി. ഇതോടെ കലാ പരിശീലകരുടെ അന്നവും മുട്ടി.

കലോത്സവ പരിശീലനത്തെ മാത്രം ആശ്രയിച്ച് നിരവധി കലാകാരന്മാരാണ് കുടുംബം പുലർത്തിയിരുന്നത്. നിലവിൽ ഇളവ് ലഭിക്കാത്ത വിഭാഗങ്ങളിലാണ് കലാപരിശീലകർ. കലോത്സവ സീസണുകളിൽ ലഭിക്കുന്ന വരുമാനമായിരുന്നു ഇവരുടെ ആശ്രയം. സ്‌കൂൾ തലം തൊട്ട് സംസ്ഥാന തലം വരെയും യൂണിവേഴ്‌സിറ്റി സോൺ തലങ്ങളിലും വിദ്യാർത്ഥികളെ പരിശീലിപ്പിച്ച കലാകാരന്മാർ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

അവസാനമായി 2019ലാണ് മത്സരങ്ങൾക്ക് വേണ്ടി പരിശീലനം നടന്നത്. പക്ഷെ പരിശീലനം വേദി കണ്ടില്ല. 59-ാമത് കലോത്സവം ആലപ്പുഴയിൽ നടന്നതിന് ശേഷം ഒരു കലോത്സവത്തതിന് മാത്രമേ വേദി ഉണർന്നിരുന്നുള്ളു. കലാകാരന്മാർക്ക് കല്യാണ സദസുകളും ഇല്ലാതായതോടെ കൂടുതൽ തിരിച്ചടിയായി.

പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിൽ നിന്ന് ലഭിച്ചത് 2,000 രൂപയുടെ സഹായമാണ്. വിവിധ നൃത്ത രൂപങ്ങൾ, ഒപ്പന, നാടകങ്ങൾ, അറബന മുട്ട്, ദഫ് മുട്ട്, വട്ടപ്പാട്ട്, കോൽക്കളി തുടങ്ങിയവയാണ് പ്രധാനമായും കലോത്സവ വേദികളിൽ അരങ്ങേറുക. പ്രൊഫഷണലായി പഠിച്ചവരും അല്ലാത്തവരുമെല്ലാം ഒരുപോലെ പരിശീലന രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തിൽ മേഖലയിലെ ഭൂരിപക്ഷം ആളുകളും തൊഴിൽ രഹിതരാണ്.

ചുരുക്കം ചിലർക്ക് മാത്രമാണ് ജോലി ലഭിച്ചത്. കലാരൂപങ്ങൾക്ക് വേണ്ട വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നവരും മേക്കപ്പ് ആർട്ടിസ്റ്റുകളുമെല്ലാം സമാന രീതിയിൽ പ്രയാസം അനുഭവിക്കുകയാണ്. ലോണെടുത്ത് വസ്ത്രങ്ങൾ ഇറക്കിയവർ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്.

വേദി ഉണരുന്നത് നവംബർ മുതൽ

നവംബർ മുതലാണ് കലോത്സവ വേദികൾ ഒരുങ്ങുന്നത്. ഉപജില്ല, ജില്ലാ, സംസ്ഥാന തല മത്സരങ്ങൾ എന്നിങ്ങനെയാണ് നടക്കുന്നത്. ഓക്ടോബറിൽ കൊവിഡ് വ്യാപനം കുറയുകയാണെങ്കിൽ മത്സരങ്ങൾ മാനദണ്ഡം പാലിച്ച് നടത്തണമെന്നാണ് കലാകാന്മാരുടെ ആവശ്യം. കൊവിഡിൽ കലാലയങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഓൺലൈൻ കലാമേളകൾ നടത്താനുള്ള പരിശ്രമങ്ങൾ വിവിധയിടങ്ങളിൽ നടത്തിയെങ്കിലും വേണ്ട രീതിയിൽ വിജയിച്ചില്ല.

പരിശീലകരുടെ പ്രതിഫലം

നൃത്താദ്ധ്യാപകർ ₹ 30,000 - 2 ലക്ഷം

സംഗീതാദ്ധ്യാപകർ ₹ 10,000 - 50,000

മേക്കപ്പ് ആർട്ടിസ്റ്റ് ₹ 5,000 - 30,000

"

രണ്ട് വർഷമായി അന്നം മുട്ടിയിട്ട്. സ്കൂളുകൾ തുറക്കുവാണെങ്കിൽ കലോത്സവ വേദി ഉണരണമെന്നാണ് കലാകാരന്മാരുടെ ആവശ്യം.

ആർ.എൽ.വി ഗായത്രി വിജയകുമാർ,

നൃത്താദ്ധ്യാപിക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.