ആലപ്പുഴ: ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടർന്നാൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ചിക്കനോടൊപ്പം സവാളയടക്കമുള്ള അവശ്യസാധനങ്ങൾക്കും പാചകവാതകത്തിനും വില വർദ്ധിക്കുന്നത് ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയാണ്. സംസ്ഥാനത്തെ ചിക്കൻ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് ചിക്കന്റെ വിലവർദ്ധനവിന് കാരണം. സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി ചിക്കന് വില വർദ്ധിപ്പിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ ഇരട്ടിയോളം വില വർദ്ധിച്ചു. തദ്ദേശ ചിക്കൻ ഫാമുകളിൽനിന്നുള്ള കോഴിയിറച്ചി കൂടുതൽ വിപണിയിലെത്തിച്ച് ചിക്കന്റെ വിലവർദ്ധനവ് പിടിച്ചുനിർത്തണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയും ജനറൽസെക്രട്ടറി ജി.ജയപാലും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |