SignIn
Kerala Kaumudi Online
Friday, 19 April 2024 5.30 PM IST

ജനപ്രതിനിധികൾ പ്രവൃത്തികളിൽ ഇടപെടരുത്

cons

ആലപ്പുഴ: ജനപ്രതിനിധികൾ സ്വന്തം മണ്ഡലത്തിലും വാർഡിനും പുറത്തുള്ള പ്രവൃത്തികളിൽ ശുപാർശയുമായി സമീപിക്കരുതെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കരാർ വ്യവസ്ഥകൾ സന്തുലിതമാക്കാനും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് ജനപ്രതിനിധികൾ തയ്യാറാകേണ്ടത്.

നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധിയും ഉദ്യോഗസ്ഥരും കരാറുകാരും അവലോകന യോഗങ്ങൾ ചേരണം.
ഫണ്ട് വകയിരുത്തി ടെണ്ടർ ചെയ്യാനും എല്ലാ കരാറുകാർക്കും അവസരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാനും ജനപ്രതിനിധികൾ മുന്നോട്ടു വരണം. ഉദ്യോഗസ്ഥ തലത്തിലും മാറ്റമുണ്ടാകണം. എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പണികളുടെയും
മുഖ്യമന്ത്രിയുടെ പേരിലുള്ള റോഡ് പദ്ധതികളുടെയും ബില്ലുകൾ മാസങ്ങളായി കുടിശികയാണ്.

കുടിവെള്ള റണ്ണിംഗ് കോൺട്രാക്ടുകളിലെയും അറ്റകുറ്റ പണിക്കാരുടെയും ബില്ലുകൾ 15 മാസമായി കുടിശികയാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മ നിർമ്മാണ പ്രവൃത്തികളെയും പ്രതിസന്ധിയിലാക്കി. ധന - പൊതുമരാമത്ത് - ജലവിഭവ - തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ ഉപസമിതി രൂപീകരിക്കണമെന്നും കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.