കുട്ടനാട്: കൊയ്ത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ വെള്ളംകയറി കൃഷി നശിക്കാറായ ചമ്പക്കുളം കൃഷിഭവന് കീഴിലെ ഉമ്പുക്കാട്ട് വരമ്പിനകം പാടശേഖരം ബി ഡി ജെ എസ് നേതാക്കൾ സന്ദർശിച്ചു. 54 ഏക്കർവരുന്ന പാടശേഖരത്തിന്റെ ബണ്ട് രണ്ടുദിവസം മുമ്പാണ് തകർന്നത്. മടവീഴുന്നത് തടയാനായി കർഷകർ ശ്രമിച്ചുവരികയാണങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. പാടം മടവീഴുന്നതോടെ തൊട്ടടുത്തുള്ള മറ്റു രണ്ടുപാടങ്ങളിലെ കൃഷി കൂടി നശിക്കുകയും പുറംബണ്ടിലെ താമസക്കാരായ നൂറ് കണക്കിന് കുടുംബങ്ങൾ വെള്ളത്തിലാകുകയും ചെയ്യും. പ്രശ്നത്തിൽ കൃഷി മന്ത്രി അടിയന്തിരമായി ഇടപടാൻ തയ്യാറാകണമെന്നും കർഷകർക്ക് അർഹമായ സഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിന്റ് തമ്പി മേട്ടുതറ, സംസ്ഥാന സെക്രട്ടറി സന്തോഷ്ശാന്തി എന്നിവർ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി.അനിയപ്പൻ, ജില്ലാസംഘടനാ സെക്രട്ടറി എ. ജി സുഭാഷ് ജില്ലാ സെക്രട്ടറി ദിലീപ്, കുട്ടനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.ടി.വിജയൻ, രാജു കട്ടത്തറ, മണ്ഡലം ഭാരവാഹികളായ പ്രദീപ് നെടുമുടി, പി ആർ രതീഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |