ചേർത്തല : ആശാവർക്കർമാർക്ക് കഴിഞ്ഞ 3 മാസമായി പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരോഗ്യ മന്ത്റിക്ക് നിവേദനം നൽകി. ഓണറേറിയം,ഇൻസെന്റീവ്,കൊവിഡ് ഇൻസെന്റീവ് എന്നിവയാണ് മൂന്ന് മാസമായി മുടങ്ങിയത്. കൊവിഡ് കാലത്തും തങ്ങളുടെയോ കുടുംബത്തിന്റെയോ സുരക്ഷ നോക്കാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ആശാ പ്രവർത്തകരോട് മനുഷ്യത്വത്തിന് നിരക്കാത്ത അവഗണനയാണ് സർക്കാർ കാട്ടുന്നതെന്ന് നിവേദനത്തിൽ ആരോപിച്ചു.
ഒരു മാസത്തെ ഓണറേറിയം മാത്രമാണ് ഇപ്പോൾ ചില ജില്ലകളിൽ ലഭിച്ചിട്ടുള്ളത്. തുക ലഭ്യമാക്കുന്നതിൽ തീരുമാനമായില്ലെങ്കിൽ പണിമുടക്കുൾപ്പെടെയുള്ള ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.കെ.സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ.ബിന്ദു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |