ആലപ്പുഴ: ആലപ്പുഴയുടെ ഓളങ്ങളിൽ സഞ്ചാരികളെ ആകർഷിച്ച ഹൗസ് ബോട്ട് ഒഡീഷയിലെ ചിൽക്കാ നദിയിലും നീന്തിത്തുടിക്കും. ഒഡീഷയിൽ ഇതിന്റെ പണിപ്പുരയിലാണ് മലയാളി സംഘം.
ആലപ്പുഴ റോയൽ റിവേഴ്സ് ക്രൂയ്സ് ഉടമ പോഞ്ഞിക്കര പുത്തൻചിറയിൽ രാഹുൽ രമേഷാണ് (35) ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ജനുവരി പത്തിന് ആദ്യയാത്ര നിശ്ചയിച്ചു കഴിഞ്ഞു.
ദി വികാസ് ഇക്കോ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടിയാണ് ബോട്ട് നിർമ്മിക്കുന്നതെങ്കിലും സർക്കാർ ടൂറിസം പദ്ധതിയുടെ ഭാഗമാണ്.
ഒരു പതിറ്റാണ്ടിലേറെയായി ഹൗസ് ബോട്ട് രംഗത്ത് പ്രവർത്തിക്കുന്ന രാഹുൽ സ്വന്തം ബോട്ടുകളുടെ പ്രവർത്തന രീതികളും മാർക്കറ്റിംഗും ബോദ്ധ്യപ്പെടുത്തിയതോടെയാണ് അവസരം ലഭിച്ചത്. ഇരുപത് അപേക്ഷകർ രംഗത്ത് ഉണ്ടായിരുന്നു.
എൻജിനുകളും മറ്റ് നിർമ്മാണ സാമഗ്രികളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ് എത്തിച്ചത്. സ്റ്റീലും പ്ലൈവുഡും ഗ്ലാസുംകൊണ്ടാണ്
ഡബിൾ എൻജിൻ ബോട്ടിന്റെ നിർമ്മാണം.
വെള്ളത്തിലിറക്കിയ ഹൗസ് ബോട്ടിലെ മുറികളുടെ പാർട്ടീഷൻ, പ്ലൈവുഡ് പാനലിംഗ്, ഓപ്പൺ ബാൽക്കണി, ഇന്റീരിയർ - എക്സിറ്റീരിയർ ജോലികളാണ് ശേഷിക്കുന്നത്.
ലൈജുവിന്റെ ഖലാസികളും
സ്മിജോയുടെ ആശാരിമാരും
ആലപ്പുഴ സ്വദേശി ലൈജുവിന്റെ നേതൃത്വത്തിലുള്ള ഖലാസികളും സ്മിജോ കണ്ണമാലിയുടെ നേതൃത്വത്തിലുള്ള ആശാരിമാരുമാണ് പണികൾ ചെയ്യുന്നത്.
യാർഡ്, സാധനസാമഗ്രികൾ, വിദഗ്ദ്ധ തൊഴിലാളികൾ, ലെയ്ത്ത് വർക്ക്ഷോപ്പ്, വെള്ളത്തിലിറക്കാനുള്ള വലിയ ക്രെയിൻ തുടങ്ങിയവയൊന്നും ഒഡീഷയിൽ ലഭ്യമായിരുന്നില്ല. യാർഡ് മുതൽ എല്ലാം സ്വയം സജ്ജമാക്കി നിർമ്മാണത്തിലേക്ക് കടക്കുകയായിരുന്നു കേരളത്തിൽ നിന്നുള്ള ഇരുപതംഗ സംഘം.
₹ 2.25 കോടി:
ചെലവ്
94 അടി:
നീളം
24 അടി:
വീതി
06:
ബെഡ്റൂം
"മോട്ടിവേഷൻ ട്രെയിനറായ സാലു മുഹമ്മദ് വഴിയാണ് പ്രൊപ്പോസൽ ശ്രദ്ധയിൽപ്പെട്ടത്. ബോട്ട് നിർമ്മാണം, ഓപ്പറേഷൻസ്, മാർക്കറ്റിംഗ് അടക്കമുള്ള ചുമതലകളാണ് ഏറ്റെടുത്തിരിക്കുന്നത്. ഒഡീഷയിൽ മലയാളികളുടെ കൈയൊപ്പ് ചാർത്താനായതിൽ അഭിമാനം.
രാഹുൽ രമേഷ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |