ആലപ്പുഴ: എ - സി റോഡിന്റെ പുനർനിർമ്മാണ ഘട്ടത്തിൽ നാല് ചക്ര വാഹനങ്ങൾക്കും എമർജൻസി വാഹനങ്ങൾക്കും ഉടനീളം സഞ്ചരിക്കാമെന്ന് ഹൈക്കോടതി ജഡ്ജി എൻ. നാഗരേഷ് വിധിച്ചു. കുട്ടനാട് സ്വദേശികളായ
പ്രൊഫ. ഡോ. കെ.പി. നാരായണപിള്ള, ഫാ. ജോസഫ് കൊച്ചുചിറയിൽ, അഡ്വ. സുധീപ്.വി. നായർ, വർഗീസ് കണ്ണമ്പള്ളി, പ്രൊഫ. ഡോ. കെ. ഗോപകുമാർ, രാജൻ ജേക്കബ്, കെ.എൻ. കൃഷണൻ പോറ്റി, കെ.ജെ. സിബിച്ചൻ, കെ.സി. മാത്യു, ജോസഫ് ജോസഫ് എന്നിവർ അഡ്വ. ജോമി ജോർജ് മൂലംകുന്നം മുഖേന സമർപ്പിച്ച ഹർജിയിലാണ് വിധി. ചെറുപാലങ്ങളുടെ നിർമ്മാണം പൂർത്തിയായാൽ, നാലു ചക്രവാഹനങ്ങൾക്കൊപ്പം ഭാരവാഹനങ്ങൾക്കും സുഗമമായി കടന്നു പോകാൻ കഴിയും. കരാറുറപ്പിച്ച മറ്റ് പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് ഇത് അനിവാര്യമാണെന്ന് ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |