കായംകുളം: സി.പി.എം എരുവ ലോക്കൽ കമ്മിറ്റിയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ആരോപണ വിധേയനായ ആളെ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോൾ, പരാതിക്കാർക്ക് ഒപ്പം നിന്ന രണ്ടുപേരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. കുൽസുമ്മ,ജമാൽ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.അബ്ദുൽ മനാഫ്, എ.എം. ഷരീഫ്, ഷബീർ, നദിയ എന്നിവരെ പുതുതായി ഉൾപ്പെടുത്തി. ആരോപണ വിധേയനായ ജെ.കെ. നിസാമിനെ വീണ്ടും സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് എൽ.സി അംഗം സിയാദ് കോട്ടയിൽ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതി ഉയിച്ച മുല്ലശേരി ബ്രാഞ്ച് മുൻ സെക്രട്ടറി ഷിജാർ, ഭാര്യയും ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയാ മുൻ വൈസ് പ്രസിഡന്റുമായ ജാസ്മിൻ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് നൽകാതിരുന്നതും കായംകുളം ഏരിയാ കമ്മിറ്റിയുടെ പിന്തുണയും നിസാമിന് സ്ഥാനം നിലനിറുത്താൻ സഹായകമായി.
ഏരിയാ സെന്റർ അംഗങ്ങളായ പവനനാഥൻ, എസ്. നസിം, എസ്. സുനിൽകുമാർ എന്നിവരെയാണ് അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നത്. ഇതിൽ സുനിൽകുമാർ കണ്ടല്ലൂർ ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട് പാർട്ടി കമ്മിഷന്റെ അന്വേഷണം നേരിടുന്നയാളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |