ആലപ്പുഴ: ബാലവേല ഉന്മൂലനം ചെയ്യാൻ പാരിതോഷിക പദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ അല്ലെങ്കിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങൾ അറിയിക്കേണ്ടത്. ബാലവേല നിയമപരമായി നിരോധിക്കുകയും ക്രിമിനൽ കുറ്റമായി കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പവും ഇടനിലക്കാർ വഴിയും കുട്ടികളെ കേരളത്തിൽ ജോലി ചെയ്യിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് ഉത്തരേന്ത്യൻ സംഘത്തോടൊപ്പം എത്തിയ കുട്ടികളുൾപ്പെടെ നഗരവീഥിയിൽ പൊരിവെയിലിലാണ് കച്ചവടക്കാരായിരിക്കുന്നത്.
ചെൽഡ് ആൻഡ് അഡോളസെന്റ് ലേബർ നിയമപ്രകാരം 14 വയസ് പൂർത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിക്കാൻ പാടില്ല. 14 വയസ് കഴിഞ്ഞതും 18 വയസ് പൂർത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളിൽ ഏർപ്പെടുത്താൻ പാടില്ലെന്നും നിയമത്തിൽ പറയുന്നു. കൊവിഡ് കാലത്ത് പല സ്ഥലങ്ങളിലും ബാലവേല റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാലാണ് ബാലവേല തടയാൻ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനിച്ചത്.
വിവരം കൈമാറുന്ന വ്യക്തിക്ക് നൽകുന്നത് ₹ 2,500
ഫോൺ: 9188969204, 04772960147
""
കേരളത്തിൽ കേസുകൾ കുറവാണെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പമെത്തുന്ന കുട്ടികൾ ബാലവേല ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ശിശു സംരക്ഷണ വകുപ്പ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |